കൽപ്പറ്റ: എടക്കൽ ഗുഹയ്ക്ക് ലോക പൈതൃകപദവി നേടിയെടുക്കുന്നതിനുള്ള കർമപദ്ധതിക്ക് എടക്കൽ ഗുഹ സംരക്ഷണ പ്രക്ഷോഭത്തിന്റെ മുപ്പതാം വാർഷികാചരണത്തിന്റെ ഭാഗമായി ഏഴ്, എട്ട് തിയതികളിൽ അന്പലവയൽ മൗണ്ട് അവന്യൂ ഓഡിറ്റോറിയത്തിൽ നടത്തുന്ന ചരിത്രസെമിനാറും പൈതൃകസംരക്ഷണ കൂടിച്ചേരലും രൂപം നൽകുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എൻ. ബാദുഷ, സെക്രട്ടറി തോമസ് അന്പലവയൽ എന്നിവർ അറിയിച്ചു.
ഭരണാധികാരികൾ ആത്മാർഥമായി പരിശ്രമിക്കാത്തതാണ് ചരിത്രപ്രാധാന്യമുള്ള എടയ്ക്കലിനു ലോക പൈതൃക പദവി ലഭിക്കാത്തിതിനു കാരണം. എടക്കൽ ഗുഹ ഏറ്റെടുക്കാൻപോലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയാറാകുന്നില്ല. മാനവരാശിയുടെ മുഴുവൻ സ്വത്തും വയനാടിന്റെ അഭിമാനവുമാണ് എടയ്ക്കൽ ഗുഹ. ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നതിനും സമീപഭാവിയിൽത്തന്നെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതിനുമുള്ള രണ്ടാം പൈതൃക സംരക്ഷണ പ്രക്ഷോഭ പരിപാടികളും ചരിത്ര സെമിനാറിൽ ആസൂത്രണം ചെയ്യും.
ചരിത്ര പണ്ഡിതരെയും സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകരെയും പങ്കെടുപ്പിച്ച് 1986 സെപ്റ്റംബർ എട്ടിന് വയനാട് പ്രകൃതി സംരക്ഷണ സമിതി കൽപ്പറ്റയിൽ സംഘടിപ്പിച്ച യോഗം തീരുമാനിച്ചതനുസരിച്ചാണ് എടയ്ക്കൽ ഗുഹ സംരക്ഷണ പ്രക്ഷോഭം ആരംഭിച്ചത്. ഈ സമരത്തെ ചെറുത്തുതോൽപ്പിക്കാനാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. എം.പി. വീരേന്ദ്രകുമാർ, വി.കെ. കേശവദാസ്, കെ.ജെ. ദേവസ്യ, പി.എം. തോമസ് തുടങ്ങി വിരളം രാഷ്ട്രീയ നേതാക്കൾ മാത്രമാണ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചത്.
പ്രക്ഷോഭത്തെത്തുടർന്ന് എടയ്ക്കൽ പരിസരത്ത് ക്വാറികൾ നിരോധിച്ച കളക്ടർ ടി. രവീന്ദ്രൻ തന്പിയെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പരസ്യമായി ശാസിക്കുകയും സ്ഥംലംമാറ്റുകയും ക്വാറി നിരോധനം പിൻവലിക്കുകയുമുണ്ടായി. പ്രക്ഷോഭരംഗത്തുള്ളവരെ അറസ്റ്റുചെയ്യാനും ഭരണകൂടം മടിച്ചില്ല. ചരിത്രകാര·ാരായ ഡോ.എം.ജി.എസ്. നാരായണൻ, പ്രഫ. ഇർഫാൻ ഹബീബ്, ഡോ. രാജൻ ഗുരുക്കൾ, ഡോ. എം.ആർ. രാഘവവാര്യർ തുടങ്ങിയവരുടെ ശ്രമഫലമായി അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ടതാണ് എടയ്ക്കൽ ഗുഹയെ ക്വാറി നടത്തിപ്പുകാരിൽനിന്നു രക്ഷപെടുത്താൻ ഉതകിയത്. പിന്നീട് ഹൈക്കോടതി ഇടപെടലും ഉണ്ടായി.
എടയ്ക്കൽ ഗുഹ ഇപ്പോഴും നാശത്തിന്റെ പാതയിൽത്തന്നെയാണ്. നിലവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കൈശവത്തിലാണ് ഗുഹയും പരിസരവും. എടക്കലിന്റെ മൂല്യവും മഹത്വവും ഡിടിപിസി തിരിച്ചറിയുന്നില്ല. ഗുഹയെ കറവപ്പശുവായാണ് ടൂറിസം പ്രമോഷൻ കൗണ്‍സിലും ജില്ലാ ഭരണകൂടവും കാണുന്നത്.
എടയ്ക്കൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ ഒത്തുചേരലും അനുമസ്മരണവും ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യും. എട്ടിനു രാവിലെ 10ന് തുടങ്ങുന്ന ചരിത്ര സെമിനാറിന്റെ ഉദ്ഘാടനം പ്രഫ. എംജിഎസ് നാരായണൻ നിർവഹിക്കും. എടയ്ക്കൽ പൈതൃകം, എടയ്ക്കൽ ഗുഹാചിത്രങ്ങളും വ്യാഖ്യാനങ്ങളും, വയനാട്ടിലെ ജൈന സംസ്കൃതി എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ.എം.ആർ. രാഘവവാര്യർ, ഡോ. രാജൻ ഗുരുക്കൾ, ശ്രീജിത്ത് എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് വയനാടിന്റെ പൈതൃക സംരക്ഷണ ചിന്ത എന്ന വിഷയത്തിൽ ചർച്ചയും തുടർന്ന് എടക്കൽ ദ റോക് മാജിക് എന്ന പേരിൽ പി.ടി. സന്തോഷ്കുമാർ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടാകും-ബാദുഷയും തോമസും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായ എം. ഗംഗാധരൻ, വി. ഹരികുമാർ, അബു പൂക്കോട് എന്നിവരും പങ്കെടുത്തു.
ഭരണാധികാരികൾ ആത്മാർഥമായി പരിശ്രമിക്കാത്തതാണ് ചരിത്രപ്രാധാന്യമുള്ള എടയ്ക്കലിനു ലോക പൈതൃക പദവി ലഭിക്കാത്തിതിനു കാരണം. എടക്കൽ ഗുഹ ഏറ്റെടുക്കാൻപോലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയാറാകുന്നില്ല. മാനവരാശിയുടെ മുഴുവൻ സ്വത്തും വയനാടിന്റെ അഭിമാനവുമാണ് എടയ്ക്കൽ ഗുഹ. ഇത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഏറ്റെടുക്കുന്നതിനും സമീപഭാവിയിൽത്തന്നെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്നതിനുമുള്ള രണ്ടാം പൈതൃക സംരക്ഷണ പ്രക്ഷോഭ പരിപാടികളും ചരിത്ര സെമിനാറിൽ ആസൂത്രണം ചെയ്യും.
ചരിത്ര പണ്ഡിതരെയും സാംസ്കാരിക-പരിസ്ഥിതി പ്രവർത്തകരെയും പങ്കെടുപ്പിച്ച് 1986 സെപ്റ്റംബർ എട്ടിന് വയനാട് പ്രകൃതി സംരക്ഷണ സമിതി കൽപ്പറ്റയിൽ സംഘടിപ്പിച്ച യോഗം തീരുമാനിച്ചതനുസരിച്ചാണ് എടയ്ക്കൽ ഗുഹ സംരക്ഷണ പ്രക്ഷോഭം ആരംഭിച്ചത്. ഈ സമരത്തെ ചെറുത്തുതോൽപ്പിക്കാനാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചത്. എം.പി. വീരേന്ദ്രകുമാർ, വി.കെ. കേശവദാസ്, കെ.ജെ. ദേവസ്യ, പി.എം. തോമസ് തുടങ്ങി വിരളം രാഷ്ട്രീയ നേതാക്കൾ മാത്രമാണ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചത്.
പ്രക്ഷോഭത്തെത്തുടർന്ന് എടയ്ക്കൽ പരിസരത്ത് ക്വാറികൾ നിരോധിച്ച കളക്ടർ ടി. രവീന്ദ്രൻ തന്പിയെ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പരസ്യമായി ശാസിക്കുകയും സ്ഥംലംമാറ്റുകയും ക്വാറി നിരോധനം പിൻവലിക്കുകയുമുണ്ടായി. പ്രക്ഷോഭരംഗത്തുള്ളവരെ അറസ്റ്റുചെയ്യാനും ഭരണകൂടം മടിച്ചില്ല. ചരിത്രകാര·ാരായ ഡോ.എം.ജി.എസ്. നാരായണൻ, പ്രഫ. ഇർഫാൻ ഹബീബ്, ഡോ. രാജൻ ഗുരുക്കൾ, ഡോ. എം.ആർ. രാഘവവാര്യർ തുടങ്ങിയവരുടെ ശ്രമഫലമായി അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഇടപെട്ടതാണ് എടയ്ക്കൽ ഗുഹയെ ക്വാറി നടത്തിപ്പുകാരിൽനിന്നു രക്ഷപെടുത്താൻ ഉതകിയത്. പിന്നീട് ഹൈക്കോടതി ഇടപെടലും ഉണ്ടായി.
എടയ്ക്കൽ ഗുഹ ഇപ്പോഴും നാശത്തിന്റെ പാതയിൽത്തന്നെയാണ്. നിലവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കൈശവത്തിലാണ് ഗുഹയും പരിസരവും. എടക്കലിന്റെ മൂല്യവും മഹത്വവും ഡിടിപിസി തിരിച്ചറിയുന്നില്ല. ഗുഹയെ കറവപ്പശുവായാണ് ടൂറിസം പ്രമോഷൻ കൗണ്‍സിലും ജില്ലാ ഭരണകൂടവും കാണുന്നത്.
എടയ്ക്കൽ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ ഒത്തുചേരലും അനുമസ്മരണവും ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് എം.പി. വീരേന്ദ്രകുമാർ എം.പി ഉദ്ഘാടനം ചെയ്യും. എട്ടിനു രാവിലെ 10ന് തുടങ്ങുന്ന ചരിത്ര സെമിനാറിന്റെ ഉദ്ഘാടനം പ്രഫ. എംജിഎസ് നാരായണൻ നിർവഹിക്കും. എടയ്ക്കൽ പൈതൃകം, എടയ്ക്കൽ ഗുഹാചിത്രങ്ങളും വ്യാഖ്യാനങ്ങളും, വയനാട്ടിലെ ജൈന സംസ്കൃതി എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ.എം.ആർ. രാഘവവാര്യർ, ഡോ. രാജൻ ഗുരുക്കൾ, ശ്രീജിത്ത് എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് വയനാടിന്റെ പൈതൃക സംരക്ഷണ ചിന്ത എന്ന വിഷയത്തിൽ ചർച്ചയും തുടർന്ന് എടക്കൽ ദ റോക് മാജിക് എന്ന പേരിൽ പി.ടി. സന്തോഷ്കുമാർ സംവിധാനം ചെയ്ത ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടാകും-ബാദുഷയും തോമസും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികളായ എം. ഗംഗാധരൻ, വി. ഹരികുമാർ, അബു പൂക്കോട് എന്നിവരും പങ്കെടുത്തു.