സുൽത്താൻ ബത്തേരി: ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്ക് തകർക്കാനുള്ള സിപിഎം നീക്കം ഉപേക്ഷിക്കണമെന്ന് കോണ്ഗ്രസ്-ഐ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ബാങ്കിനെതിരെയുള്ള സിപിഎമ്മിന്റെ കുപ്രചാരണം അവസാനിപ്പിക്കണം. ബത്തേരിയിലെ ഡിവൈഎഫ്ഐ നേതാവ് നല്കിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തതും നടപടികൾ തുടരുന്നതും.
ഈ അന്വേഷണം മൂന്നാമത്തേതാണ്. ഓലപാന്പ് കൊണ്ടൊന്നും കോണ്ഗ്രസ് ഭരിക്കുന്ന ബാങ്ക് തിരിച്ചുകിട്ടുമെന്ന് വ്യാമോഹിക്കണ്ട. നിയമത്തിന്റെ സംരക്ഷണം ബാങ്ക് ഭരണസമിതിക്കുണ്ട്.
സഹകരണ നിയമം കർക്കശമായി പാലിച്ചതിനാലാണ് ഇപ്പോഴുള്ള ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെ ബുദ്ധിശൂന്യമായ തീരുമാനത്തിന്റെ ഫലമാണിത്.
പനമരം ബാങ്ക് വിഭജിച്ചപ്പോൾ പകുതി ജീവനക്കാരെ ബത്തേരിക്ക് വിട്ടുകൊടുത്തിരുന്നുവെങ്കിൽ നിയമന വിവാദം ഉണ്ടാകില്ലായിരുന്നു. ബാങ്കിന്റെ ഉദയം മുതൽ ഇതുവരെ സിപിഎം സമരങ്ങളുടെ പരന്പര തന്നെ സൃഷ്ടിച്ചു. ബാങ്ക് തിരിച്ചു പിടിക്കാനുള്ള വില കുറഞ്ഞ വില കുറഞ്ഞ നടപടികളാണ് സിപിഎം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ടി.ജെ. ജോസഫ്, ഉമ്മർ കുണ്ടാട്ടിൽ, കെ.എം. വർഗീസ്, സി.ടി. ചന്ദ്രൻ, പി.ഉസ്മാൻ, സി. മണി എന്നിവർ പങ്കെടുത്തു.
ബാങ്കിനെതിരെയുള്ള സിപിഎമ്മിന്റെ കുപ്രചാരണം അവസാനിപ്പിക്കണം. ബത്തേരിയിലെ ഡിവൈഎഫ്ഐ നേതാവ് നല്കിയ പരാതിയിലാണ് വിജിലൻസ് കേസെടുത്തതും നടപടികൾ തുടരുന്നതും.
ഈ അന്വേഷണം മൂന്നാമത്തേതാണ്. ഓലപാന്പ് കൊണ്ടൊന്നും കോണ്ഗ്രസ് ഭരിക്കുന്ന ബാങ്ക് തിരിച്ചുകിട്ടുമെന്ന് വ്യാമോഹിക്കണ്ട. നിയമത്തിന്റെ സംരക്ഷണം ബാങ്ക് ഭരണസമിതിക്കുണ്ട്.
സഹകരണ നിയമം കർക്കശമായി പാലിച്ചതിനാലാണ് ഇപ്പോഴുള്ള ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സിപിഎമ്മിന്റെ ബുദ്ധിശൂന്യമായ തീരുമാനത്തിന്റെ ഫലമാണിത്.
പനമരം ബാങ്ക് വിഭജിച്ചപ്പോൾ പകുതി ജീവനക്കാരെ ബത്തേരിക്ക് വിട്ടുകൊടുത്തിരുന്നുവെങ്കിൽ നിയമന വിവാദം ഉണ്ടാകില്ലായിരുന്നു. ബാങ്കിന്റെ ഉദയം മുതൽ ഇതുവരെ സിപിഎം സമരങ്ങളുടെ പരന്പര തന്നെ സൃഷ്ടിച്ചു. ബാങ്ക് തിരിച്ചു പിടിക്കാനുള്ള വില കുറഞ്ഞ വില കുറഞ്ഞ നടപടികളാണ് സിപിഎം നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ടി.ജെ. ജോസഫ്, ഉമ്മർ കുണ്ടാട്ടിൽ, കെ.എം. വർഗീസ്, സി.ടി. ചന്ദ്രൻ, പി.ഉസ്മാൻ, സി. മണി എന്നിവർ പങ്കെടുത്തു.