പുൽപ്പള്ളി: പാട്ടിച്ചിറ വില്ലേജിലെ റീസർവെ ഒരു വർഷം കഴിഞ്ഞിട്ടും ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയായില്ല. 2016 ജനുവരി മുതൽ ആരംഭിച്ച റീസർവെയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അപേക്ഷ സ്വീകരിച്ചെങ്കിലും ഇതുവരെയും പരാതി നൽകിയവരുടെ ഭൂമികൾ അളന്ന് തിരിച്ചില്ല. ഇത് മൂലം നികുതി അടയ്ക്കുന്നതിനോ, കൈവശ രേഖകൾ ലഭിക്കുന്നതിനോ ബാങ്ക് വായ്പ ലഭിക്കാത്ത സാഹചര്യമാണുള്ളത്.
റീസർവെയിലെ അളവ് വ്യത്യാസം, തരംമാറ്റം, കൈവശക്കാരുടെ പേര് തുടങ്ങിയ പരാതികളാണ് ഇക്കാര്യത്തിൽ കൂടുതലായുള്ളത്. റീസർവെ പ്രാബല്യത്തിൽ ആകുന്നതിന് മുന്പ് ജനങ്ങൾക്ക് പരിശോധിക്കാനോ, അപേക്ഷ നൽകി പരാതി പരിഹരിക്കാനോ അവസരം നൽകിയില്ലെന്നുമാണ് കർഷകരുടെ പരാതി. വില്ലേജുകളിൽ നിന്ന് നികുതി ശീട്ട് പുതുക്കി നൽകാത്തത് മൂലം ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റീസർവെ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ മനസിലാക്കാനോ, പരിഹാര കാണാനോ ഉത്തരവിദിത്വപ്പെട്ട ജനപ്രതിനിധികൾ പോലും തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. റീസർവെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക രക്ഷാ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെ.ജെ. ജോസ് അധ്യക്ഷത വഹിച്ചു. ടി.ജെ. മാത്യു, ടി.എം. ജോർജ്, ജോസ്, പി.എ. ഡിവൻസ്, കെ.ആർ. ജയരാജ് എന്നിവർ പ്രസംഗിച്ചു.
റീസർവെയിലെ അളവ് വ്യത്യാസം, തരംമാറ്റം, കൈവശക്കാരുടെ പേര് തുടങ്ങിയ പരാതികളാണ് ഇക്കാര്യത്തിൽ കൂടുതലായുള്ളത്. റീസർവെ പ്രാബല്യത്തിൽ ആകുന്നതിന് മുന്പ് ജനങ്ങൾക്ക് പരിശോധിക്കാനോ, അപേക്ഷ നൽകി പരാതി പരിഹരിക്കാനോ അവസരം നൽകിയില്ലെന്നുമാണ് കർഷകരുടെ പരാതി. വില്ലേജുകളിൽ നിന്ന് നികുതി ശീട്ട് പുതുക്കി നൽകാത്തത് മൂലം ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കാത്ത അവസ്ഥയാണിപ്പോൾ. പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ റീസർവെ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ മനസിലാക്കാനോ, പരിഹാര കാണാനോ ഉത്തരവിദിത്വപ്പെട്ട ജനപ്രതിനിധികൾ പോലും തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. റീസർവെ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക രക്ഷാ സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. കെ.ജെ. ജോസ് അധ്യക്ഷത വഹിച്ചു. ടി.ജെ. മാത്യു, ടി.എം. ജോർജ്, ജോസ്, പി.എ. ഡിവൻസ്, കെ.ആർ. ജയരാജ് എന്നിവർ പ്രസംഗിച്ചു.