ഡൽഹിയിലെ സിആർപിഎഫ് ബറ്റാലിയിനലിൽ രണ്ട് ആഴ്ചയ്ക്കിടെ 122 ജവാൻമാർക്ക് കോവിഡ്. 100 പേരുടെ പരിശോധനാ ഫലം വരാനിരിക്കെ ആശങ്കയിലാണ് ഡൽഹി സിആർപിഎഫ് ബറ്റാലിയൻ. വൈറസ് വ്യാപനം നിയന്ത്രിക്കാൻ സാധിക്കാത്തത് സംബന്ധിച്ച് വിശദീകരിക്കാൻ സിആർപിഎഫ് മേധാവിയോട് ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഫേസ്-3 യിലെ 31 ാം ബറ്റാലിയനിലെ ജവാൻമാർക്കാണ് കൂട്ടത്തോടെ കോവിഡ് ബാധിച്ചത്. ബറ്റാലിയനിലെ ആസാം സ്വദേശി 55 വയസുകാരനായ ജവാൻ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡൽഹിയിലെ സഫദർഗഞ്ച് ആശുപത്രിയിലായിരുന്നു മരണം.
വെള്ളിയാഴ്ച 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ വാർഡിലെ നഴ്സിംഗ് അസിസ്റ്റന്റിൽനിന്നാണ് ജവാൻമാർക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്. കൊറോണ ബാധിച്ച ജവാൻ ബറ്റാലിയനിൽ എത്തുകയും ഏപ്രിൽ 17 ന് രോഗലക്ഷണങ്ങൾ കാണിക്കുകയും ചെയ്തു. ഏപ്രിൽ 21 കോവിഡ് സ്ഥിരീകരിച്ചു. ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.
ഏപ്രിൽ 24 ന് ബറ്റാലിയനിലെ ഒമ്പത് പേർക്ക് കൊറോണ ബാധിച്ചു. തൊട്ടടുത്ത ദിവസം 15 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
ഡൽഹിയിൽ രണ്ട് ആഴ്ചയ്ക്കിടെ 122 സിആർപിഎഫ് ജവാൻമാർക്ക് കോവിഡ്
06:36 PM May 02, 2020 | Deepika.com