+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ധനസഹായ അപേക്ഷ: വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷിക്കും

ബിപിഎൽ കുടുംബങ്ങളിലെ കോവിഡ് ധനസഹായ അപേക്ഷകളിൽ വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷണവും പരിശോധന
കോവിഡ് ധനസഹായ അപേക്ഷ: വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷിക്കും
ബിപിഎൽ കുടുംബങ്ങളിലെ കോവിഡ് ധനസഹായ അപേക്ഷകളിൽ വില്ലേജ് ഓഫിസർമാർ വീണ്ടും അന്വേഷണവും പരിശോധനയും നടത്താൻ നിർദേശം. കോവിഡ് മരണവുമായി ബന്ധപ്പെട്ട പ്രതിമാസ ധനസഹായ അപേക്ഷകളിൽ, സഹായം നൽകേണ്ടതിന്‍റെ മാനദണ്ഡം സർക്കാർ പുതുക്കിയ സാഹചര്യത്തിലാണിത്.

കുടുംബത്തിലെ വരുമാനദായകനായ വ്യക്തി മരണമടയുന്പോൾ ബുദ്ധിമുട്ടിലാകുന്ന കുടുംബത്തെ സഹായിക്കാനാണ് പദ്ധതിയെന്നും അതിനാലാണ് മാനദണ്ഡങ്ങൾ പുതുക്കുന്നതെന്നുമാണു വിശദീകരണം.

മരിച്ച വ്യക്തികൾ 70 വയസിനു മുകളിലുള്ളവരാണെങ്കിൽ അവരുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നിവർക്കു മാത്രമേ ധനസഹായത്തിന് അർഹതയുണ്ടാകു. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളിൽ പെടുന്ന മക്കളെ മാത്രം പരിഗണിക്കും.

ബിപിഎൽ കുടുംബത്തിലെ വരുമാനദായകനായ വ്യക്തി കോവിഡ് ബാധിച്ചു മരിച്ചാൽ ഭാര്യക്കോ ഭർത്താവിനോ മക്കളോ സഹായധനത്തിന് അർഹത എന്നതായിരുന്നു നേരത്തേ ഉണ്ടായിരുന്ന മാനദണ്ഡം.

മരിച്ച വ്യക്തി 70 വയസിനു താഴെയാണെങ്കിൽ അവരുടെ ഭാര്യയോ ഭർത്താവോ ജീവിച്ചിരിപ്പുണ്ടെങ്കിൽ ധനസഹായം നൽകാം. അവർ ജീവിച്ചിരിപ്പില്ലെങ്കിൽ 21 വയസിൽ താഴെ പ്രായമുള്ളവരും വ്യക്തിയെ ആശ്രയിച്ചു കഴിയുന്നവരുമായ മകനോ മകൾക്കോ (മക്കളിൽ മൂത്തയാൾക്ക്) മാത്രമേ ധനസഹായം അനുവദിക്കുകയുള്ളു.

മരിച്ച വ്യക്തിയുടെ വരുമാനം ഒഴിവാക്കിയാൽ ബിപിഎൽ പരിധിയിൽ വരുന്ന കുടുംബങ്ങളെയും പരിഗണിക്കും. മുൻഗണന റേഷൻ കാർഡുകൾക്കു പകരം തദ്ദേശ സ്ഥാപനങ്ങളുടെ ബിപിഎൽ പട്ടിക മാത്രം മാത്രമാകും പരിഗണിക്കുക.

അപേക്ഷ നൽകിയവരെ സംബന്ധിച്ചു റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു മാനദണ്ഡം പുതുക്കിയത്. ബിപിഎൽ കുടുംബങ്ങളിൽ കോവിഡ് മരണം ഉണ്ടായാൽ ആശ്രിതർക്കു 5000 രൂപ വീതം 36 മാസം ധനസഹായം നൽകുമെന്നാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

മാസങ്ങൾ കഴിഞ്ഞിട്ടും ഈ ധനസഹായ വിതരണം ഇപ്പോഴും അപേക്ഷകളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതുക്കിയ നിർദേശം.