കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ ജീവനക്കാരായ ഗർഭിണികളും അംഗപരിമിതരും ഓഫീസിൽ എത്തി ജോലി ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. പകരം ഇവർക്ക് വർക്ക് ഫ്രം ഹോം മാതൃകയിൽ ജോലി ചെയ്യാം. ഇതിനുപുറമേ കണ്ടെയ്ൻമെന്റ് സോണുകളിൽനിന്നു വരുന്ന ഉദ്യോഗസ്ഥരും ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ല.
അണ്ടർസെക്രട്ടറി തസ്തികയ്ക്ക് താഴെയുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ 50 ശതമാനം പേർ മാത്രമേ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതുള്ളൂ. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം മാതൃകയിൽ പ്രവർത്തിക്കാം. ഓഫീസിൽ വരാതെ വീടുകളിൽനിന്നു ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ ഫോണിലൂടെയോ മറ്റു സാങ്കേതിക മാർഗങ്ങളിലൂടെയോ ബന്ധപ്പെടാൻ സാധിക്കണം.
ഔദ്യോഗിക മീറ്റിംഗുകൾ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന നടത്തണം. എല്ലാ ഉദ്യോഗസ്ഥരും ഒരേ സമയം ഓഫീസിൽ എത്തുകയും ഒരേ സമയത്ത് ഓഫീസിൽനിന്നു പോകുകയും ചെയ്യരുത്. പുതിയ നിയന്ത്രണങ്ങൾ 31 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അണ്ടർസെക്രട്ടറി തസ്തികയ്ക്ക് താഴെയുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ 50 ശതമാനം പേർ മാത്രമേ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതുള്ളൂ. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം മാതൃകയിൽ പ്രവർത്തിക്കാം. ഓഫീസിൽ വരാതെ വീടുകളിൽനിന്നു ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ ഫോണിലൂടെയോ മറ്റു സാങ്കേതിക മാർഗങ്ങളിലൂടെയോ ബന്ധപ്പെടാൻ സാധിക്കണം.
ഔദ്യോഗിക മീറ്റിംഗുകൾ വീഡിയോ കോണ്‍ഫറൻസിംഗ് മുഖേന നടത്തണം. എല്ലാ ഉദ്യോഗസ്ഥരും ഒരേ സമയം ഓഫീസിൽ എത്തുകയും ഒരേ സമയത്ത് ഓഫീസിൽനിന്നു പോകുകയും ചെയ്യരുത്. പുതിയ നിയന്ത്രണങ്ങൾ 31 വരെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.