കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹിയിൽ സ്വകാര്യ സ്ഥാപനങ്ങൾ അടച്ച് ജീവനക്കാർക്ക് പൂർണമായും വർക്ക് ഫ്രം ഹോം ഏർപ്പെടുത്താൻ നിർദേശം. അവശ്യ സേവനം നൽകുന്ന സ്ഥാപനങ്ങൾ മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്നാണ് ഡൽഹി ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദേശം.
സ്വകാര്യ ബാങ്കുകൾ, ഇൻഷ്വറൻസ് കന്പനികൾ, കൊറിയർ സർവീസ്, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, അഭിഭാഷകരുടെ ഓഫീസുകൾ എന്നിവയ്ക്കും തുറന്നു പ്രവർത്തിക്കാം. റസ്റ്ററന്റുകളും ബാറുകളും അടയ്ക്കാൻ തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു.
ഭക്ഷണം ഹോം ഡെലിവറി നൽകുകയോ വാങ്ങിക്കൊണ്ടു പോകുകയോ ചെയ്യാം. നിലവിൽ ഡൽഹിയിൽ സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമാണ് പ്രവർത്തിക്കുന്നത്.
സ്വകാര്യ ബാങ്കുകൾ, ഇൻഷ്വറൻസ് കന്പനികൾ, കൊറിയർ സർവീസ്, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, അഭിഭാഷകരുടെ ഓഫീസുകൾ എന്നിവയ്ക്കും തുറന്നു പ്രവർത്തിക്കാം. റസ്റ്ററന്റുകളും ബാറുകളും അടയ്ക്കാൻ തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു.
ഭക്ഷണം ഹോം ഡെലിവറി നൽകുകയോ വാങ്ങിക്കൊണ്ടു പോകുകയോ ചെയ്യാം. നിലവിൽ ഡൽഹിയിൽ സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമാണ് പ്രവർത്തിക്കുന്നത്.