സംസ്ഥാനത്ത് കോവിഡ് മരണം അരലക്ഷം കടന്നു. കോവിഡ് മരണത്തിൽ രാജ്യത്തു മഹാരാഷ്ട്രയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണു കേരളം.ഇന്നലെ 19 മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ 277 മുൻ മരണങ്ങളും കോവിഡ് പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ആകെ മരണം 50,053 ആയി.
കോവിഡ് പ്രതിരോധത്തിലും നിയന്ത്രണത്തിലും രാജ്യത്തിനു മാതൃക എന്ന് അവകാശപ്പെടുന്പോഴും കോവിഡ് മരണവും മരണനിരക്കും ഉയർന്നുവരുന്നതിനു വിശദീകരണം നൽകാനാകുന്നില്ല.
കോവിഡ് രണ്ടാം തരംഗസമയത്തു വരെ മൊത്തം കോവിഡ് കേസുകളിലെ മരണനിരക്ക് 0.40 ശതമാനമായിരുന്നു. രാജ്യത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്. എന്നാൽ ഇപ്പോൾ മരണം അന്പതിനായിരം കടക്കുന്പോൾ മരണനിരക്ക് 0.94 ശതമാനമായി. ദേശീയ ശരാശരിയായ 1.32 നോട് അടുക്കുന്നു.
കോവിഡ് കണക്കുകളിൽ സർക്കാർ കൃത്രിമം കാട്ടുന്നു എന്നു പ്രതിപക്ഷം നേരത്തേ ആക്ഷേപമുന്നയിച്ചിരുന്നു. കോവിഡ് മരണങ്ങളിൽ പലതും പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല എന്നായിരുന്നു ആരോപണം.
നിയമസഭയിൽ ഉൾപ്പെടെ സർക്കാർ ഈ ആക്ഷേപം നിഷേധിച്ചെങ്കിലും ഒടുവിൽ സുപ്രീംകോടതി വിധി പ്രകാരം ഒഴിവാക്കിയ മരണങ്ങൾ ഉൾപ്പെടുത്തേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബർ 22 മുതൽ ഇങ്ങനെ ഒഴിവാക്കിയ മരണങ്ങൾ അപ്പീൽ പരിഗണിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണു മരണസംഖ്യ കുതിച്ചുയരാൻ തുടങ്ങിയത്.
ഇതുവരെ അപ്പീൽ അനുവദിച്ച് 19,343 മരണങ്ങൾ കോവിഡ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും പതിനായിരത്തോളം അപ്പീലുകൾ പരിഗണിക്കാനുമുണ്ട്. മരണസംഖ്യ ഇനിയും കാര്യമായി ഉയരുമെന്നു വ്യക്തം.
സംസ്ഥാനത്ത് ഇന്നലെ 9,066 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനത്തിലേക്കു കുതിച്ചുയർന്നു. 63,898 സാന്പിളുകളാണു പരിശോധിച്ചത്. 2064 പേർ രോഗമുക്തി നേടി. നിലവിൽ 44,441 പേരാണു ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 2,200, എറണാകുളം 1,478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118.
കോവിഡ് പ്രതിരോധത്തിലും നിയന്ത്രണത്തിലും രാജ്യത്തിനു മാതൃക എന്ന് അവകാശപ്പെടുന്പോഴും കോവിഡ് മരണവും മരണനിരക്കും ഉയർന്നുവരുന്നതിനു വിശദീകരണം നൽകാനാകുന്നില്ല.
കോവിഡ് രണ്ടാം തരംഗസമയത്തു വരെ മൊത്തം കോവിഡ് കേസുകളിലെ മരണനിരക്ക് 0.40 ശതമാനമായിരുന്നു. രാജ്യത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്. എന്നാൽ ഇപ്പോൾ മരണം അന്പതിനായിരം കടക്കുന്പോൾ മരണനിരക്ക് 0.94 ശതമാനമായി. ദേശീയ ശരാശരിയായ 1.32 നോട് അടുക്കുന്നു.
കോവിഡ് കണക്കുകളിൽ സർക്കാർ കൃത്രിമം കാട്ടുന്നു എന്നു പ്രതിപക്ഷം നേരത്തേ ആക്ഷേപമുന്നയിച്ചിരുന്നു. കോവിഡ് മരണങ്ങളിൽ പലതും പട്ടികയിൽ ഉൾപ്പെടുത്തുന്നില്ല എന്നായിരുന്നു ആരോപണം.
നിയമസഭയിൽ ഉൾപ്പെടെ സർക്കാർ ഈ ആക്ഷേപം നിഷേധിച്ചെങ്കിലും ഒടുവിൽ സുപ്രീംകോടതി വിധി പ്രകാരം ഒഴിവാക്കിയ മരണങ്ങൾ ഉൾപ്പെടുത്തേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബർ 22 മുതൽ ഇങ്ങനെ ഒഴിവാക്കിയ മരണങ്ങൾ അപ്പീൽ പരിഗണിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയതോടെയാണു മരണസംഖ്യ കുതിച്ചുയരാൻ തുടങ്ങിയത്.
ഇതുവരെ അപ്പീൽ അനുവദിച്ച് 19,343 മരണങ്ങൾ കോവിഡ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനിയും പതിനായിരത്തോളം അപ്പീലുകൾ പരിഗണിക്കാനുമുണ്ട്. മരണസംഖ്യ ഇനിയും കാര്യമായി ഉയരുമെന്നു വ്യക്തം.
സംസ്ഥാനത്ത് ഇന്നലെ 9,066 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.19 ശതമാനത്തിലേക്കു കുതിച്ചുയർന്നു. 63,898 സാന്പിളുകളാണു പരിശോധിച്ചത്. 2064 പേർ രോഗമുക്തി നേടി. നിലവിൽ 44,441 പേരാണു ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 2,200, എറണാകുളം 1,478, തൃശൂർ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂർ 417, പത്തനംതിട്ട 410, ആലപ്പുഴ 347, മലപ്പുറം 309, ഇടുക്കി 239, വയനാട് 155, കാസർഗോഡ് 118.