ഭീതിയുടെ നിഴലിൽ കഴിയുന്ന ലോകത്തെ രക്ഷിക്കാൻ സ്വീഡനിലെ കുട്ടി പരിസ്ഥിതി പ്രവർത്തകയും “ഫ്രൈഡേസ് ഫോർ ഫോർച്ച്യൂണ്‍” ആക്ടിവിസ്റ്റുമായ ഗ്രെറ്റ തുൻബെർഗ് കൊറോണ വൈറസ് ബാധിച്ച കുട്ടികളെ സഹായിക്കാൻ ഒരു ലക്ഷം ഡോളർ സംഭാവനചെയ്തു.
കാലാവസ്ഥാ പ്രവർത്തനത്തിന് ലഭിച്ച ഒരു ലക്ഷം ഡോളർ ഐക്യരാഷ്ട്ര ചിൽഡ്രൻസ് ഫണ്ടിലേക്കു സംഭാവന ചെയ്തതായി ലോക യുണിസെഫ് അറിയിച്ചു. കോവിഡ് പ്രതിസന്ധി എല്ലാ കുട്ടികളെയും ബാധിക്കും. ഇപ്പോഴും ദീർഘകാലാടിസ്ഥാനത്തിലും, എന്നാൽ ദുർബലരായ ഗ്രൂപ്പുകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക- തുൻബെർഗ് കൂട്ടിച്ചേർത്തു.
വൈറസ് വിരുദ്ധ ലോക്ക്ഡൗണുകളും സ്കൂൾ അടച്ചുപൂട്ടലുകളും ബാധിച്ച കുട്ടികളെ സഹായിക്കാൻ ഈ ഫണ്ട് ഒരു ഉത്തേജനം നൽകുമെന്നു യുണിസെഫ് അറിയിച്ചു. പ്രത്യേകിച്ച് ഭക്ഷ്യക്ഷാമം, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ, അക്രമം വഴി നഷ്ടപ്പെട്ട വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഈ തുക ഉപയോഗിക്കുമെന്നും യുണിസെഫ് അറിയിച്ചു.
ഇക്കഴിഞ്ഞ മാർച്ചിൽ മധ്യ യൂറോപ്പിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം നിരവധി ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്നു തനിക്ക് കൊറോണ വൈറസ് ബാധിച്ചേക്കുമെന്ന് ആശങ്കപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ല എന്നും തുൻബെർഗ് പറഞ്ഞു.
ഗ്രെറ്റ തുൻബെർഗ് ഒരു ലക്ഷം ഡോളർ നൽകി
02:00 PM May 01, 2020 | Deepika.com