ആഴ്ചയിൽ ഒന്പതു ലക്ഷം ടെസ്റ്റുകളുമായി ജർമനി

01:30 PM May 01, 2020 | Deepika.com
കൊറോണ വൈറസ് ബാധ തിരിച്ചറിയുന്നതിനു നടത്തുന്ന ടെസ്റ്റുകൾ ആഴ്ചയിൽ ഒന്പതു ലക്ഷമായി വർധിപ്പിക്കാൻ ജർമനി തീരുമാനിച്ചു. ഇതിനുള്ള ശേഷി രാജ്യത്തെ ലാബുകളിൽ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച നാലര ലക്ഷത്തിലേറെ ടെസ്റ്റുകളാണ് രാജ്യത്തു നടത്തിയത്. എന്നാൽ, അനാവശ്യമായി ടെസ്റ്റുകൾ നടത്തി കിറ്റുകൾ പാഴാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതർ അറിയിച്ചു.

ഇതിനിടെ, രാജ്യത്ത് ആരംഭിച്ച കൊറോണ പ്രതിരോധ മരുന്നിന്‍റെ ക്ലിനിക്കൽ പരീക്ഷണവും പുരോഗമിക്കുകയാണ്. വിജയം ഉറപ്പായിക്കഴിഞ്ഞാൽ ദശലക്ഷക്കണക്കിന് ഇത് ഉത്പാദിപ്പിക്കാനാകുമെന്നാണ് രാജ്യത്തിന്‍റെ പ്രതീക്ഷ. അടുത്ത ഫ്ളൂ സീസണിനു മുൻപ് വിവിധ കാര്യങ്ങളിലെ മുന്നൊരുക്കങ്ങളും രാജ്യത്ത് ആരംഭിച്ചു.

ഫ്ളൂ സീസണിൽ കൊറോണയുടെ അടുത്ത തരംഗം ആഞ്ഞടിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികളുമായാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ടു പോകുന്നത്.