ഫലം പോസിറ്റീവായാൽ ഉടനടി നടപടി; കോട്ടയത്തെ തുടർനടപടികൾ ഇങ്ങനെ

07:43 PM Apr 30, 2020 | Deepika.com
സാന്പിൾ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ സ്വീകരിക്കുന്ന നടപടികൾ പങ്കുവച്ച് കോട്ടയം ജില്ലാ ഭരണകൂടം. കോവിഡ് വൈറസ് ബാധ കണ്ടെത്തിയതായി ജില്ലാ കൊറോണ സെല്ലിൽ റിപ്പോർട്ട് ലഭിച്ചാൽ സ്വീകരിച്ചുവരുന്ന തുടർ നടപടികളാണ് വിശമായി വ്യക്തമാക്കുന്നത്.

• കോവിഡ് കണ്ടെത്തുന്ന രോഗിക്ക് പ്രാഥമിക കൗണ്‍സലിംഗ് നൽകുന്നു. ഫോണ്‍ മുഖേന കൗണ്‍സലിംഗ് നടത്തുന്നത് കളക്ടറേറ്റിലെ കൊറോണ സെല്ലിലുള്ള വിദഗ്ധ ഡോക്ടർമാരാണ്. ഇതോടൊപ്പം വൈറസ് ബാധ സംബന്ധിച്ച സൂചനയും രോഗിക്ക് നൽകും. രോഗിയുടെ സന്പർക്ക പശ്ചാത്തലം, യാത്രാ ചരിത്രം, കുടുംബ പശ്ചാത്തലം തുടങ്ങിയവ ശേഖരിക്കുകയും കുടുംബാംഗങ്ങളുമായി പോലും സന്പർക്കം ഒഴിവാക്കി വീട്ടിൽ കഴിയുന്നതിന് നിർദേശിക്കുകയും ചെയ്യുന്നു.

• ഇതേസമയം തന്നെ സാന്പിൾ ശേഖരിച്ച ആശുപത്രിയിലും രോഗിയുടെ വീടിനടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിലും ബന്ധപ്പെട്ട് പരിശോധനാ ഫലം അറിയിക്കുകയും അധിക വിവര ശേഖരണം നടത്തുകയും ചെയ്യുന്നു.

• രോഗിയെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കേണ്ട ആശുപത്രിയിലെ നോഡൽ ഓഫീസറെ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

• രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ്രെഡെവറും രോഗിയും തമ്മിൽ സന്പർക്കത്തിൽ വരാത്ത ഡ്യൂവൽ ചേംബർ ആംബുലൻസ് സജ്ജമാക്കുന്നതിന് നിർദേശം നൽകുന്നു.

• രോഗിയെ കൊണ്ടുവരേണ്ട ആംബുലൻസ് അണുനശീകരണം നടത്തുന്നു.

• ആംബുലൻസ് ഓടിക്കുന്നതിനു പ്രത്യേക പരിശീലനം ലഭിച്ച ്രെഡെവർ പിപിഇ കിറ്റ് ധരിക്കുന്നു. ്രെഡെവർ മാത്രമാണ് ആംബുലൻസിൽ ഉണ്ടാകുക.

• രണ്ടാം ഘട്ടമായി വീണ്ടും രോഗിയെ ഫോണിൽ ബന്ധപ്പെട്ട് തുടർപരിശോധനയ്ക്കും രോഗസ്ഥിരീകരണത്തിനായി ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും ഇതിനായി ആംബുലൻസ് ഉടൻ അയയ്ക്കുമെന്നും അറിയിക്കുന്നു. ആശുപത്രിയിലേക്ക് എത്തുന്നതിനുവേണ്ട തയ്യാറെടുപ്പുകൾ സംബന്ധിച്ച നിർദേശവും നൽകുന്നു.

• രോഗിയുടെ വീടിനു സമീപമുള്ള പോലീസ് സ്റ്റേഷനിൽ വിവരം നൽകുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമെങ്കിൽ സുരക്ഷയൊരുക്കുന്നതിനുവേണ്ടിയാണിത്.

• ആംബുലൻസ് പുറപ്പെടുന്പോൾ ഈ വിവരം വൈറസ് ബാധിതനെയും പ്രവേശിപ്പിക്കേണ്ട ആശുപത്രിയിലും അറിയിക്കുന്നു. ഒരു ആംബുലൻസിൽ ഒരു രോഗിയെ മാത്രമാണ് കൊണ്ടുപോകുക.

• രോഗിയെ ആശുപത്രിയിലെത്തിക്കുന്പോൾ പരിചരിക്കേണ്ട ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും വ്യക്തിഗത സുരക്ഷാ ഉപാധികൾ ധരിച്ച് സജ്ജരാകുന്നു.

• ആംബുലൻസ് വീട്ടിലെത്തിയശേഷം ്രെഡെവർ പുറത്തിറങ്ങി ഡോർ തുറന്നുകൊടുത്ത് രോഗിയെ കയറ്റുന്നു.

• ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിന് മുൻപിൽ ആംബുലൻസ് നിർത്തുന്നു.

• ഐസൊലേഷൻ വാർഡിലെ ജീവനക്കാർ രോഗിയെ വാഹനത്തിൽനിന്നിറക്കി വാർഡിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ജീവനക്കാർ എത്തുന്നതുവരെ രോഗിയോ ്രെഡെവറോ ആംബുലൻസിന് പുറത്തിറങ്ങാൻ പാടില്ല.

• രോഗിയെ ഇറക്കിയശേഷം ആംബുലൻസ് വീണ്ടും അണുനശീകരണം നടത്തുന്നു.

• രോഗിയുടെ വിശദാംശങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികളും ജില്ലാ കൊറോണ സെല്ലിൽനിന്ന് സംസ്ഥാന സെല്ലിൽ റിപ്പോർട്ട് ചെയ്യുന്നു.