തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി

07:38 PM Apr 30, 2020 | Deepika.com
അപ്രതീക്ഷിത കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതു സംബന്ധിച്ച് ദുരന്ത നിവാരണ സേനയുമായി ചർച്ച ചെയ്യാൻ ജില്ലാ കളക്ടർമാർക്കു നിർദേശം നൽകി. അതിർത്തികളിൽ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിരീക്ഷണത്തിൽ കഴിയുന്നവരെയും അവരുടെ അയൽവാസികളെയും ഫോണിൽ ബന്ധപ്പെടുന്നുണ്ട്. 3.4 ലക്ഷം വീടുകളിൽ പോലീസ് സന്ദർശനം നടത്തുകയോ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.