ശാസ്ത്രീയ തെളിവില്ല; പ്ലാസ്മ തെറാപ്പിക്കു കേന്ദ്ര വിലക്ക്

03:42 PM Apr 29, 2020 | Deepika.com
കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പി ഉപയോഗിക്കുന്നതു കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലക്കി. പ്ലാസ്മ തെറാപ്പിക്കു ശാസ്ത്രീയ തെളിവോ അംഗീകാരമോ ഇല്ല. ഇപ്പോൾ ഇതൊരു പരീക്ഷണരീതി മാത്രമാണ്. ഇതിന്‍റെ ദേശീയ തലത്തിലുള്ള സാധ്യതകൾ ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.

ഐസിഎംആറിന്‍റെ പഠന റിപ്പോർട്ട് പുറത്തു വരുന്നതുവരെയും ശാസ്ത്രീയമായി തെളിയിക്കുന്നതുവരെയും പ്ലാസ്മ തെറാപ്പി ഗവേഷണത്തിനോ പരീക്ഷണാടിസ്ഥാനത്തിലോ മാത്രമേ ഉപയോഗിക്കാവൂ. പ്ലാസ്മ തെറാപ്പി ശരിയായ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ അല്ലാതെയാണു ചെയ്യുന്നതെങ്കിൽ ചികിത്സയ്ക്കിടെ പാളിച്ചകൾ ഉണ്ടായാലും ചികിത്സയിൽ കഴിയുന്ന ആളുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി.

കോവിഡ് രോഗികളിൽ പ്ലാസ്മ തെറാപ്പി വിജയമാണെന്നും കൂടുതൽ ആളുകളിൽ പ്രയോഗിക്കാൻ കേന്ദ്ര അനുമതി വേണമെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അവകാശപ്പെട്ടിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ 49കാരന് പ്ലാസ് തെറാപ്പിയിലൂടെ കോവിഡ് ഭേദമായെന്നും പ്ലാസ്മ ദാനം ചെയ്യാൻ ജാതി-മത ഭേദമന്യേ കൂടുതൽ ആളുകൾ മുന്നോട്ട് വരണമെന്നും ഡൽഹി മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

എന്നാൽ, പ്ലാസ്മ തെറാപ്പി എന്നത് ഒരു പരീക്ഷണ രീതി മാത്രമാണെന്നും ഇതിപ്പോൾ പ്രാരംഭ ഘട്ടത്തിൽ മാത്രമാണെന്നുമാണ് ലാവ് അഗർവാൾ വിശദീകരിച്ചത്. വൈദ്യശാസ്ത്രപരമായ പരീക്ഷണങ്ങളാലോ ഗവേഷണങ്ങളാലോ പ്ലാസ്മ തെറാപ്പിക്ക് ഒരു തരത്തിലുള്ള അംഗീകാരവും ലഭിച്ചിട്ടില്ല. പ്ലാസ്മ തെറാപ്പിയുമായി ബന്ധപ്പെട്ട് കൂടുതൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഒൗദ്യോഗികമായി തന്നെ ചൊവ്വാഴ്ച വ്യക്തമാക്കി.

ഇന്ത്യയുടെ കോവിഡ് മുക്തി നിരക്ക് ഇതുവരെ 23 ശതമാനമാണ്. രാജ്യത്ത് ഇന്നലെ വൈകുന്നേരം വരെ കോവിഡ് ബാധിതരുടെ എണ്ണം 29,435 ആണ്. 6,864 പേർക്ക് രോഗം ഭേദമായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1543 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്ലാസ്മ തെറാപ്പി

കോവിഡ് രോഗ വിമുക്തരായവരുടെ രക്തത്തിൽനിന്നും ശേഖരിക്കുന്ന ആന്‍റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് കോണ്‍വാലസെന്‍റ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ അവരുടെ രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആന്‍റിബോഡി കോവിഡ് രോഗിയിൽ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്.

ഒരാൾക്ക് 400 മില്ലിവരെ പ്ലാസ്മ നൽകാൻ കഴിയുകയും ഇതിൽ നിന്ന് രണ്ടു രോഗികളെ ചികിത്സിക്കാനാകുമെന്നുമാണ് പറഞ്ഞിരുന്നത്. ഈ കുത്തിവയ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്‍റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തുവെന്നായിരുന്നു ഡൽഹിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.

സെബി മാത്യു