കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയിൽനിന്ന് രോഗം പടർന്നതു രണ്ടുപേർക്ക്

07:43 PM Apr 27, 2020 | Deepika.com
കോട്ടയം ജില്ലയിൽ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയും ട്രക്ക് ഡ്രൈവറും ഉൾപ്പെടുന്നതായി ജില്ലാ ഭരണകൂടം.

നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ പ്രൈമറി കോണ്‍ടാക്ടാണ് നാൽപ്പതുകാരനായ ഈ തൊഴിലാളി. മുട്ടന്പലം സ്വദേശിയാണ് ഇയാൾ.

കുഴിമറ്റം സ്വദേശിനിയായ 56-കാരിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവർത്തകന്‍റെ ബന്ധുവാണ് ഇവർ. രോഗം സ്ഥിരീകരിച്ച മണർകാട് സ്വദേശിയായ ട്രക്ക് ഡ്രൈവർ (43) കോഴിക്കോട് ജില്ലയിൽ പോയിരുന്നു എന്നണ് ലഭിക്കുന്ന വിവരം.

ആക്രി കച്ചവടം ചെയ്യുന്ന തമിഴ്നാട് സ്വദേശി (46) യാണ് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാൾ ചങ്ങനാശേരിയിലാണ് താമസിക്കുന്നത്. ഇയാൾ തൂത്തുക്കുടിയിൽ പോയിരുന്നെന്നാണു വിവരം. സേലത്തുനിന്ന് വന്ന മേലുകാവുമറ്റം സ്വദേശിനിയായ ബാങ്ക് ജീവനക്കാരി (28) യാണ് കോവിഡ് ബാധിച്ച മറ്റൊരാൾ.

കോട്ടയത്തെ ആരോഗ്യപ്രവർത്തകനും (40) കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാർക്കറ്റിലെ ചുമട്ടുതൊഴിലാളിയുടെ ്രെപെമറി കോണ്‍ടാക്ടാണ് ഇയാൾ. വടവാതൂർ സ്വദേശിയാണ് ഇദ്ദേഹം.