ലോക്ക്ഡൗൺ തുടരുമെന്ന് പ്രധാനമന്ത്രി

07:23 PM Apr 27, 2020 | Deepika.com
രാജ്യത്തെ തീവ്രബാധിത മേഖലകളിൽ ലോക്ക്ഡൗൺ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിട്ടുവീഴ്ചയില്ലാത്ത നീണ്ട യുദ്ധമാണ് കോവിഡിനെതിരെ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗവ്യാപനം കുറഞ്ഞ ഇടങ്ങളിൽ കൂടുതൽ ഇളവുകൾ നൽകും. വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ പറഞ്ഞു.

ലോക്ക്ഡൗണ്‍ രാജ്യത്തെ കേസുകൾ പിടിച്ചുനിറുത്തിയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷ്‌വർധനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ മാർഗനിർദേശം കർശനമായി പാലിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പരമാവധി ഇളവുകൾ ഇതിനകം കേന്ദ്രം നൽകിയെന്നും അമിത് ഷാ അറിയിച്ചു. ബിഹാർ, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, മേഘാലയ, മിസോറാം, പുതുച്ചേരി മുഖ്യമന്ത്രിമാരുമായാണ് മോദി ഇന്ന് സംസാരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽനിന്നു വിട്ടുനിന്നു. ഇന്ന് കേന്ദ്രം കൂടുതൽ ശ്രദ്ധ നൽകുന്നത് വടക്കു-കിഴക്കൻ ഭാഗത്താണെന്നും എല്ലാ സംസ്ഥാനങ്ങളും പങ്കെടുക്കണമെന്നു നിർബന്ധമfല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ലോക്ക്ഡൗണിന്‍റെ നിരവധി വശങ്ങളെക്കുറിച്ചും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെ കുറിച്ചും അമിത് ഷാ പിണറായി വിജയനുമായി ചർച്ച നടത്തിയിരുന്നു. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചാൽ മതിയെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.