നഴ്സുമാരായ ഇരട്ട സഹോദരിമാരുടെ ജീവൻ മണിക്കൂറുകളുടെ ഇടവേളയിൽ കോവിഡ് കവർന്നു. സതാംപ്ടണ് ജനറൽ ഹോസ്പിറ്റലിലെ ചിൽഡ്രൻസ് നഴ്സ് കേയ്റ്റി ഡേവിസ് (38) ചൊവ്വാഴ്ചയാണ് മരിച്ചത്.
72 മണിക്കൂറുകൾക്കു ശേഷം ചിൽഡ്രൻസ് നഴ്സായ എമ്മയും യാത്രയായി. രണ്ടു പേർക്കും ആരോഗ്യ സംബന്ധമായ മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നതായി പറയുന്നു. ബ്രിട്ടനിൽ ഇതുവരെ ഏറ്റവും കുറഞ്ഞത് 121 ആരോഗ്യ പ്രവർത്തകരെങ്കിലും കോവിഡ് ബാധിച്ചു മരിച്ചതായാണ് കണക്ക്.
രാജ്യത്തെ വൈറസ് ബാധയുടെ ഏറ്റവും കടുപ്പമേറിയ ഘട്ടം കഴിഞ്ഞതായും എൻഎച്ച്എസിൽ നിർത്തിവച്ചിരുന്ന സർജറികളും അപ്പോയിന്റ്മെന്റുകളും പുനരാരംഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ രോഗികൾ എത്തുന്നതേയില്ല. എൻഎച്ച്എസ് ആശുപത്രികളിൽ ഏതാണ്ട് 40,000 ബെഡുകൾ ഒഴിഞ്ഞു കിടപ്പാണ്. അതുകൊണ്ടുതന്നെ കോവിഡ് മൂലം മുടങ്ങിക്കിടന്ന സർജറികളും മറ്റും തുടങ്ങാനാണു പരിപാടി.
നഴ്സുമാരായ ഇരട്ട സഹോദരിമാർ മരണത്തിലും വേർപിരിയാതെ...
04:16 PM Apr 27, 2020 | Deepika.com