കോവിഡ് പ്രതിരോധ പാക്കേജ് : കേരളത്തിനുള്ള തുക വേഗം വേണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടും

03:28 PM Apr 25, 2020 | Deepika.com
കോവിഡ് പ്രതിരോധ നടപടികൾക്കായുള്ള കേന്ദ്രപാക്കേജിൽ കേരളത്തിനു ലഭ്യമാകേണ്ട തുക വേഗത്തിൽ കൈമാറണമെന്നു പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോൺഫറൻസിൽ കേരളം ആവശ്യപ്പെടും. ഇതോടൊപ്പം കേരളത്തിന്‍റെ വായ്പാപരിധി ആഭ്യന്തര ഉത്പാദനത്തിന്‍റെ അഞ്ചു ശതമാനമായി ഉയ൪ത്തണമെന്നു വീണ്ടും ആവശ്യം ഉന്നയിക്കും.

അങ്ങനെയെങ്കിൽ 18,000 കോടി അധികമായി വായ്പ എടുക്കാനാകും. പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് നിലപാട്. വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവര്‍ത്തിച്ച് ആവശ്യപ്പെടും.

തിങ്കളാഴ്ച പ്രധാനമന്ത്രിയുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ കേരളം ഉന്നയിക്കേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു തയാറാക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഞായറാഴ്ച സെക്രട്ടറി തല യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കു മാതൃകയായി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്ന കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. എന്നാല്‍ ഏതെങ്കിലും മേഖല തിരിച്ചുള്ള ഇളവുകള്‍ വീണ്ടും ആവശ്യപ്പെടാനിടയില്ല. വാഹന അറ്റകുറ്റപ്പണിക്കുള്ള വര്‍ക്‌ഷോപ്പുകള്‍ തുറക്കാന്‍ അനുമതി അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കും.

ഗള്‍ഫ് രാജ്യങ്ങളിലടക്കം കോവിഡ് ബാധിച്ചല്ലാതെ മരിച്ച പലരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള പ്രയാസം പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തും. ഇതുസംബന്ധിച്ച് കേന്ദ്രത്തിനു കത്തയച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. പ്രവാസികളെ കൂടാതെ വിസിറ്റിംഗ് വീസയില്‍ പോയവരും വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്. എട്ട് വിഭാഗമായി തിരിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ച് ഇവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണമെന്നാണ് സംസ്ഥാന ആവശ്യം.

കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞാല്‍ നോര്‍ക്ക ഇതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ സ്വീകരിക്കും. മടങ്ങിയെത്തുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടക്കമുള്ള സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നകാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും.