കൊറോണ വൈറസ് ബാധ തടയുന്നതിനു മാസ്ക് നിർബന്ധമാക്കാൻ നിയമ നിർമാണം നടത്തുന്നതിനോടു സ്വിസ് പൗരൻമാരിൽ അഞ്ചിൽ മൂന്നു പേരും യോജിക്കുന്നു.
മാസ്കുകൾ ആവശ്യത്തിനു ലഭ്യമാക്കിയാൽ പൊതുസ്ഥലങ്ങളിൽ ഇതിന്റെ ഉപയോഗം നിർബന്ധമാക്കുന്നതിൽ തെറ്റില്ലെന്നാണ് ഭൂരിപക്ഷം പേരും സർവേയിൽ അഭിപ്രായം രേഖപ്പെടുത്തിയത്. 38 ശതമാനം പേർ നിർദേശത്തെ എതിർത്തപ്പോൾ മൂന്നു ശതമാനം പേർ മാത്രമാണ് അഭിപ്രായമില്ലെന്ന് അറിയിച്ചത്. യോജിച്ചത് 59 ശതമാനം പേർ.
സർക്കാർ സഹായം
അതേസമയം, അടുത്തയാഴ്ച രാജ്യം കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്പോൾ താമസക്കാർക്കു മുഖംമൂടി ധരിക്കാനുള്ള പൊതുബാധ്യത ചുമത്തേണ്ടതില്ലെന്നു സ്വിസ് സർക്കാർ തീരുമാനിച്ചു.
സ്വിസ് വിദഗ്ധരുമായും സ്വീഡൻ ആസ്ഥാനമായുള്ള യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് ആൻഡ് പ്രിവൻഷൻ കൺട്രോൾ എക്സ്റ്റേണൽ ലിങ്കുമായും കൂടിയാലോചിച്ചാണ് തീരുമാനം. അണുബാധ തടയാനുള്ള ഏറ്റവും മികച്ച ശുചിത്വ രീതി ഇപ്പോഴും അകലം പാലിക്കുകയും കൈകഴുകുകയും ചെയ്യുന്നതുമാണെന്നു ബെർസെറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാസ്ക് നിർബന്ധമാക്കാൻ സ്വിറ്റ്സർലൻഡ്
01:38 PM Apr 25, 2020 | Deepika.com