അമേരിക്കൻ കന്പനി ഗിലിയഡ് സയൻസസിന്റെ റെംഡെസിവിർ കോവിഡിന് ഔഷധമാകാനുള്ള മത്സരത്തിൽ പരാജയപ്പെട്ടു.
237 രോഗികളിൽ നടത്തിയ പരിശോധന പരാജയപ്പെട്ടു. എബോളയ്ക്കെതിരേ വികസിപ്പിച്ച ഔഷധമാണു റെംഡെസിവിർ. ഇതു കുരങ്ങിൽ പരിശോധിച്ചപ്പോൾ കോവിഡിനെ പ്രതിരോധിക്കുമെന്നു കണ്ടാണ് വിപുലമായ പരീക്ഷണം നടത്തിയത്.
കോവിഡിനെ പ്രതിരോധിച്ചില്ലെന്നു മാത്രമല്ല, പാർശ്വഫലങ്ങൾ ഉളവാക്കുകയും ചെയ്തതോടെ പരീക്ഷണം നിർത്തിവച്ചു. ഗിലിയഡ് സയൻസസിന്റെ ഓഹരിവില ഇതേത്തുടർന്നു താണു.
റെംഡെസിവിർ പരാജയപ്പെട്ടു
11:24 AM Apr 25, 2020 | Deepika.com