ലോക്ക് ഡൗൺ: പരിഷ്കരിച്ച ഉത്തരവിറക്കി

04:30 PM Apr 24, 2020 | Deepika.com
ലോക്ക് ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ടു പുതുക്കിയ ഉത്തരവ് സംസ്ഥാനം പുറത്തിറക്കി. നേരത്തെ ഇറക്കിയ ഉത്തരവ് ആശയക്കുഴപ്പത്തിന് ഇടയാക്കിയ സാഹചര്യത്തിൽ പരിഷ്കരിച്ച് ഇറക്കുകയായിരുന്നു. മേയ് മൂന്നു വരെ കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ച വിലക്കുകളെല്ലാം തുടരും.

തുണിക്കട തുറക്കില്ല

ടെക്സ്റ്റൈൽ ഷോപ്പുകൾ തുറക്കാൻ അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളുടെ ഒറ്റ, ഇരട്ട സംഖ്യാ നിയന്ത്രണം പുതിയ ഉത്തരവിലും ഉണ്ട്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പരുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ട അക്ക വാഹനങ്ങളും ഓടാം. ഇലക്‌ട്രിക് വാനങ്ങൾക്കു ബാധകമല്ല. നമ്പർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഞായറാഴ്ച ഉണ്ടാവില്ല.

അവശ്യ സർവീസുകളുടെയും മാധ്യമപ്രവർത്തകരുടെയും വാഹനങ്ങളെ ഈ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി. വനിതകൾക്കും ഭിന്നശേഷിക്കാർക്കും ഇളവുണ്ട്. ഡ്രൈവർക്കു പുറമേ പിൻസീറ്റിൽ രണ്ടു പേർക്കു യാത്ര ചെയ്യാം. ഇരുചക്രവാഹനങ്ങളിൽ ഒരാളേ പാടുള്ളുവെങ്കിലും കുടുംബാംഗമാണെങ്കിൽ ഒരാളെക്കൂടി കയറ്റാം.

കടകൾ രാത്രി ഏഴു വരെ

നഗരമേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കും ധാന്യമില്ലുകൾക്കും പ്രവർത്തിക്കാം. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ. ടേക്ക് എവേ റസ്റ്ററന്‍റുകൾ രാത്രി എട്ടു വരെ. 10 മണി വരെ ഓൺലൈൻ ഡെലിവറി. ഫാൻ, വിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങൾ എന്നിവ വിൽക്കുന്ന കടകൾ. ബസ്, ടാക്സി, ഓട്ടോറിക്ഷ സർവീസുകൾ അനുവദിക്കില്ല.

വിവാഹത്തിനും സംസ്കാര ചടങ്ങുകൾക്കും 20 പേർക്കു പങ്കെടുക്കാം. ആശുപത്രികൾ, ലാബുകൾ, മരുന്നുനിർമാണ യൂണിറ്റുകൾ, ആരോഗ്യ രംഗത്തെ നിർമാണം, ശുചീകരണം, കാർഷിക ജോലികൾ, വിപണനം, വളംനിർമാണ ശാലകളും വില്പനയും, മത്സ്യബന്ധനം, മത്സ്യം വളർത്തൽ, പാൽ, മുട്ട ഉത്പാദനവും വിപണനവും അനുവദിക്കും.

തോട്ടങ്ങളിൽ

50 ശതമാനം ജീവനക്കാരെയുമായി തോട്ടങ്ങൾക്കു പ്രവർത്തിക്കാം. ഇൻഷ്വറൻസ് കമ്പനികൾ,ഹൗസിംഗ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെയുള്ള നോൺ ബാങ്കിംഗ് സാമ്പത്തിക സ്ഥാപനങ്ങൾ,സഹകരണ വായ്പാ സംഘങ്ങൾ എന്നിവ തുറക്കാം. ട്രക്ക് സർവീസ് ഉൾപ്പെടെ എല്ലാ വിധ ചരക്കു ഗതാഗതവും അനുവദിക്കും.

നേരത്തേ സർക്കാർ ഇളവു നൽകിയ വ്യവസായങ്ങൾക്കു പ്രവർത്തിക്കാം. നേരത്തേ അനുമതി നൽകിയ നിർമാണ പ്രവർത്തനങ്ങൾക്കും തടസമില്ല.

അനുവദിച്ചവ

•റോഡ് നിർമാണം, ജലസേചന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ,
•വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണികൾ, മുടങ്ങിക്കിടക്കുന്ന നിർമാണ ജോലികൾ.
•വൈദ്യുതീകരണ പ്രവർത്തനങ്ങൾ. പുനരുപയോഗിക്കാവുന്ന ഊർജവുമായി ബന്ധപ്പെട്ട ജോലികൾ.
•ആയുർവേദം അടക്കം മരുന്നു നിർമാണം.
•പ്രത്യേക സാമ്പത്തിക മേഖലയും വ്യവസായ പാർക്കുകളും നിബന്ധനയോടെ.