കേരളത്തിന് വരവ് 1,000 കോടി മാത്രം; 24 ദിവസത്തെ ശമ്പളം നൽകാൻ കടമെടുക്കണം

02:46 PM Apr 24, 2020 | Deepika.com
ലോക്ക് ഡൗണിലായ കേരളത്തിന് ഈ മാസം ഇതുവരെ വരുമാനമായി ലഭിച്ചത് 1000 കോടി രൂപ മാത്രം. പെട്രോൾ, ഡീസൽ ഇനത്തിൽ ലഭിക്കുന്ന നികുതികളും മറ്റുള്ളവയും ചേർത്താണ് ഈ തുക ലഭിച്ചത്. സ൪ക്കാ൪ ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവയുടെ വിതരണത്തിനു മാത്രം ഏകദേശം 4,000 കോടി രൂപ വേണം.

ആറുദിവസത്തെ സാലറി കട്ട് ഒഴിവാക്കി 24 ദിവസത്തെ ശമ്പളം നൽകാനുള്ള തുക കണ്ടെത്താൻ കടമെടുക്കേണ്ടി വരുമെന്നാണു ധനവകുപ്പ് അധികൃതർ പറയുന്നത്. സാലറി കട്ട് വഴി 600 കോടിയോളം രൂപ കുറച്ചു കണ്ടെത്തിയാൽ മതി.

സാമ്പത്തിക വർഷത്തിന്‍റെ ആദ്യമായതിനാൽ സംസ്ഥാനത്തിന് കടമെടുക്കാൻ കൂടുതൽ അനുമതികൾ ആവശ്യമില്ല. പ്രത‌ിമാസ ചെലവുകൾക്കായി 10,000 കോടിയോളം വേണ്ടി വരുമത്രേ. സ൪ക്കാ൪ ജീവനക്കാർക്കു മാത്രം ശമ്പളം നൽകാൻ 2,450 കോടി രൂപ വേണം.