കാഷ്മീരിൽ കോവിഡ് വൈറസ് വ്യാപിപ്പിക്കാനായി പാക്കിസ്ഥാൻ രോഗബാധയുള്ളവരെ കാഷ്മീരിലേക്കു തള്ളി വിടുകയാണെന്ന് ജമ്മു കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ഇങ്ങനെ ഗുരുതരമായ വൈറസ് ബാധ കാഷ്മീരിലെ ജനങ്ങൾക്കിടയിൽ പടർത്താനാണു പാക്കിസ്ഥാന്റെ നീക്കമെന്നും കാഷ്മീർ പോലീസ് മേധാവി ആരോപിച്ചു.
പാക്കിസ്ഥാൻ ഇതുവരെ ഭീകരരെയാണ് കാഷ്മീരിലേക്ക് അയച്ചിരുന്നത്. എന്നാലിപ്പോൾ കൊറോണ വൈറസ് രോഗികളെയാണു കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഈ പ്രശ്നത്തിൽ വളരെ ജാഗ്രതയോടെ ഇരിക്കേണ്ട സമയമാണെന്നും പോലീസ് മേധാവി വ്യക്തമാക്കി. ഗണ്ടേർബൽ ജില്ലയിൽ ഏർപ്പെടുത്തിയ ക്വാറന്ൈറൻ സൗകര്യങ്ങൾ നിരീക്ഷിച്ച ശേഷമായിരുന്നു പോലീസ് മേധാവിയുടെ പ്രസ്താവന.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് പാക്കിസ്ഥാനിലും പാക് അധീന കാഷ്മീരിലുമുള്ള ലോഞ്ചിംഗ് പാഡുകളിലെ തീവ്രവാദികൾക്കും കോവിഡ് ബാധയുണ്ടെന്നു വ്യക്തമായതായും ദിൽബാഗ് സിംഗ് അവകാശപ്പെട്ടു. പാക്കിസ്ഥാൻ കോവിഡ് രോഗമുള്ളവരെ പാക് അധിനിവേശ കാഷ്മീരിലേക്ക് എത്തിക്കുകയാണെന്നു വിവരം ലഭിച്ചതായി സൈനിക വൃത്തങ്ങൾ നേരത്തേ വ്യക്തമാക്കിയിരുന്നു.
കാഷ്മീരിൽ കോവിഡ് ഭീകരത; രോഗികളെ ഇന്ത്യയിലേക്കു തള്ളി പാക്കിസ്ഥാൻ
06:58 PM Apr 23, 2020 | Deepika.com