മൂന്നു ലക്ഷത്തിലധികം വോളന്‍റിയർമാരുമായി സന്നദ്ധ സേന

05:47 PM Apr 23, 2020 | Deepika.com
കോവിഡിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയിലേക്കുള്ള വോളന്‍റിയർ രജിസ്ട്രേഷൻ മൂന്നു ലക്ഷം പിന്നിട്ടു. നിലവിലെ കണക്കനുസരിച്ച് 3,25,785 വോളന്‍റിയർമാർ സാമൂഹിക സന്നദ്ധ സേനയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കി. ഇതിൽ 2,61,785 പുരുഷൻമാരും , 63,947 സ്ത്രീകളും , 53 ഭിന്ന ലിംഗക്കാരും ഉൾപ്പെടുന്നു. ഇതുവരെ രജിസ്റ്റർ ചെയ്തവരിൽ 2,53,674 പേർ 20-40 നും ഇടയിൽ പ്രായമുള്ളവരാണ്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇതിനോടകം 36,000 സന്നദ്ധ സേന വോളന്‍റിയർമാരെ നിയോഗിച്ചിട്ടുണ്ട്. വിവര സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർ, ആരോഗ്യ പ്രവർത്തകർ, എൻജിനിയർമാർ, കായികതാരങ്ങൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ,വിദ്യാർഥികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ സന്നദ്ധ സേനയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരുന്നുവിതരണം, അവശ്യസാധനങ്ങളുടെ ഹോം ഡെലിവറി,സാമൂഹിക അടുക്കള, രക്തദാനം, വിത്തു വിതരണം ഉൾപ്പെടെയുള്ള മേഖലകളിലാണ് നിലവിൽ ഇവർ പ്രവർത്തിച്ചുവരുന്നത്. 3.4 ലക്ഷം വോളന്‍റിയർമാരുടെ അംഗത്വമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് 100 പേർക്ക് ഒരു സന്നദ്ധ സേന വോളണ്ടിയർ എന്ന തോതിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സന്നദ്ധ സേനാ അംഗങ്ങൾക്ക് പ്രാവീണ്യമുള്ള മേഖലകൾക്ക് അനുസരിച്ച് അവരുടെ സേവനം പുനഃക്രമീകരിക്കുന്നതായിരിക്കും.

മൽസ്യത്തൊഴിലാളികൾ, ഡ്രൈവർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് മീണ അറിയിച്ചു. ഫയർ & സേഫ്റ്റി, കേരളാ പോലീസ്, വനം, ദുരന്തനിവാരണം തുടങ്ങിയ വിവിധ വകുപ്പുകളിൽ നിന്നും എഴുന്നൂറോളം മാസ്റ്റർ ട്രെയിനർമാരാകും ഇതിലേക്കുള്ള പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുക.

16നും 65നും മധ്യേ പ്രായമുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശാരീരികക്ഷമത ഉള്ള ഏതൊരാൾക്കും സന്നദ്ധ സേനയിൽ അംഗമാകാം. www.sannadhasena.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.