പ്രവാസികളുടെ കൂട്ടത്തോടെയുള്ള മടങ്ങിവരവ് നേരിടാൻ സംസ്ഥാനം വിപുലമായ പദ്ധതികൾ തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രവാസികൾ എപ്പോൾ എത്തിയാലും സ്വീകരിക്കാൻ കേരളം സജ്ജമാണെന്നു കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.
ഇവരുടെ പരിശോധനയ്ക്ക് വിമാനത്താവളങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കും. ഒരേസമയം നിരവധി പേരെ പരിശോധിക്കാനുള്ള സംവിധാനം ക്രമീകരിക്കും.
വിമാനത്താവളത്തിൽ എത്തുന്ന എല്ലാവരെയും പ്രാഥമിക പരിശോധനയ്ക്കു വിധേയരാക്കും. സംശയമുള്ളവരെ സർക്കാർ നിരീക്ഷണകേന്ദ്രത്തിൽ പ്രവേശിപ്പിക്കും. അല്ലാത്തവരെ പ്രീപെയ്ഡ് വാഹനം ക്രമീകരിച്ചു നൽകി വീടുകളിലേക്ക് അയയ്ക്കും. ഇവർ പതിന്നാലു ദിവസം വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
രോഗലക്ഷണമുള്ളവരെ ഐസൊലേഷനിൽ പാർപ്പിക്കും. രോഗബാധ സ്ഥിരീകരിച്ചാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഇതിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികൾക്കായി വിപുലമായ ക്രമീകരണം: മുഖ്യമന്ത്രി
02:31 PM Apr 22, 2020 | Deepika.com