ജനജീവിതം സാധാരണ നിലയിലാക്കാൻ ചർച്ച

05:12 PM Apr 19, 2020 | Deepika.com
ഏപ്രിൽ 20 നുശേഷം കോവിഡ് വ്യാപന മേഖലകളിൽ ഒഴികെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതു സംബന്ധിച്ചു കേന്ദ്ര മന്ത്രിസഭ സമിതി ചർച്ച ചെയ്തു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്‍റെ വസതിയിൽ വച്ചായിരുന്നു യോഗം. ജനജീവിതം സാധാരണ നിലയിലേക്കെത്തിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾക്ക് ഏതൊക്കെ തരത്തിൽ പ്രവർത്തിക്കാം എന്നതു സംബന്ധിച്ചും സമിതി ചർച്ച ചെയ്തു.

കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി, ധർമേന്ദ്ര പ്രധാൻ, പ്രഹ്ളാദ് ജോഷി, ഗജേന്ദ്ര സിംഗ് ഷെഖാവത്, ഹർദീപ് സിംഗ് പുരി, രാം വിലാസ് പസ്വാൻ, ജി. കിഷൻ റെഡ്ഡി എന്നിവരും യോഗത്തിൽ പങ്കെടുത്തു. പരിമിതികളോടുകൂടിയ ലോക്ക് ഡൗണ്‍ നിയന്ത്രണ ഇളവുകളും റിസർവ് ബാങ്കിന്‍റെ ആശ്വാസ നടപടിയും സമിതി ചർച്ച ചെയ്തുവെന്നു യോഗത്തിനുശേഷം രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. അതിനിടെ, കോവിഡ് പ്രതിരോധത്തിൽ കേരളത്തിന്‍റെ മികവും നേട്ടവും ദേശീയ തലത്തിൽ ഉയർത്തിക്കാട്ടാൻ ഇനിയും സമയമായിട്ടില്ലെന്ന നിലപാടിലാണു കേന്ദ്രം.

കഴിഞ്ഞ ദിവസം നടന്ന ദേശീയ അവലോകന യോഗത്തിൽ ഉത്തർപ്രദേശിലെ യോഗി ആദിത്യ നാഥ് സർക്കാരിനെ ഇക്കാര്യത്തിൽ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തിന്‍റെ കാര്യം പരാമർശിച്ചില്ല. പ്രതിദിന പത്രസമ്മേളനത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിന്‍റെ കാര്യം പറയാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാളിന്‍റെ മറുപടി.

വഡോദര, ആഗ്ര തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികളുടെ പ്രവർത്തനങ്ങളുടെ രീതികൾ പവർ പോയിന്‍റ് അവതരണത്തിലൂടെ വിവരിച്ചപ്പോൾ കേരളത്തിന്‍റെ പ്രവർത്തന മികവ് അവഗണിച്ചത് മാധ്യമപ്രവർത്തകർ ചോദ്യം ചെയ്തു. അപ്പോഴാണ് ഇക്കാര്യത്തിൽ കേരളത്തിന്‍റെ പ്രവർത്തന രീതികളും വരും ദിവസങ്ങളിൽ വിവരിക്കുമെന്ന് ലവ് അഗർവാൾ പറഞ്ഞത്.