കൊറോണക്കാലത്തെ അപകടാവസ്ഥയിലും ഗ്രീസ്, അഫ്ഗാൻ, സിറിയൻ എന്നിവിടങ്ങളിൽനിന്നും 49 അഭയാർഥി കുട്ടികളെ ജർമനി സ്വീകരിച്ചു, കൊറോണ ബാധക്കാലത്തെ രണ്ടാമത്തെ ഗ്രൂപ്പാണിത്.
അതേസമയം, കോവിഡിനെതിരേ പട പൊരുതുന്പോൾ ജർമനിൽ ചോരപ്പുഴ ഒഴുക്കാൻ ആക്രമണ പദ്ധതി തയാറാക്കിയ നാല് അഭയാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ജർമനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളിൽ നാനൂറിലധികം പോലീസുകാർ നടത്തിയ തെരച്ചിലിലാണ് ഐഎസ് അനുഭാവികളായ തജിക്കിസ്ഥാനിൽനിന്നുള്ള 24 വയസ് മുതൽ 32 വയസ് പ്രായമുള്ള നാലു യുവാക്കളെ പോലീസ് കുടുക്കിയത്. കഴിഞ്ഞ നാലു വർഷമായി ഇവർ ജർമനിയിലെ അഭയാർഥികളാണ്.
ഡ്രോണ്‍ ഉപയോഗിച്ചു ജർമനിയിലെ യുഎസ് സൈനിക കേന്ദ്രത്തിൽ ബോംബ് അക്രമണം നടത്തുക, ഐഎസ് നെതിരെ ജർമനിയിൽ വിമർശനം നടത്തിയ ഒരു മുസ്ലിം പുരോഹിതനെ വധിക്കുക തുടങ്ങിയ പദ്ധതികളാണു പോലീസ് പൊളിച്ചടുക്കിയത്.
കൊറോണക്കാലത്തും രക്ഷകരായി ജർമനി
04:49 PM Apr 19, 2020 | Deepika.com