പ്രവാസികൾ തിരികെ വരുന്ന സാഹചര്യമുണ്ടായാൽ താമസിപ്പിക്കുന്നതിന് ആവശ്യമായ കോവിഡ് കെയർ സെന്ററുകൾ സജ്ജമാക്കുമെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ.
ബാത്ത്റൂം സൗകര്യത്തോടു കൂടിയ 1960 മുറികൾ വയനാട് ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ ഉപയോഗപ്പെടുത്തുന്നതിനായി നേരത്തെ തന്നെ കണ്ടെത്തിവയാണിവ. റിസോർട്ടുകളും ഹോംസ്റ്റേകളുമാണ് ഏറ്റെടുത്തിരിക്കുന്നത്.
കൂടുതൽ മുറികൾ ആവശ്യം വരുന്ന സാഹചര്യത്തിൽ സൗകര്യ പ്രദമായ വീടുകളും ഉപയോഗപ്പെടുത്തും. ആളൊഴിഞ്ഞ വീടുകളും പ്രവാസികളുടെ വീടുകളുമാണ് ഉപയോഗപ്പെടുത്തുക. വിദേശത്തുനിന്ന് എത്തുന്ന രണ്ടും മൂന്നും പേരെ വെവ്വേറെ മുറികളിലായി താമസിപ്പിക്കാൻ കഴിയുന്ന വീടുകളാണ് കണ്ടെത്തുകയെന്നും മന്ത്രി പറഞ്ഞു.
ഏപ്രിൽ ഇരുപതിനുശേഷം നടപ്പാക്കുന്ന ഇളവുകൾ കേന്ദ്ര സംസ്ഥാന സർക്കാരുടെ നിബന്ധനകൾ പ്രകാരമെ ജില്ലയിൽ നടപ്പാക്കൂ. തോട്ടം മേഖലയിലെ ജോലിക്കു സാമൂഹിക അകലം നിർബന്ധിതമായി പാലിക്കണണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
പ്രവാസികളെ പാർപ്പിക്കാൻ റിസോർട്ടുകളും വീടുകളും ഏറ്റെടുക്കുമെന്ന് മന്ത്രി
06:55 PM Apr 17, 2020 | Deepika.com