ലണ്ടനിൽ പൂർണ ഗർഭിണിയായിരുന്ന എൻഎച്ച്എസ് നഴ്സ് കൊറോണ വൈറസ് ബാധയെത്തുടർന്നു മരിച്ചു. എന്നാൽ, ഇരുപത്തെട്ടുകാരിയുടെ ഗർഭസ്ഥ ശിശുവിനെ ഡോക്ടർമാർ സിസേറിയനിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.
മേരി അഗീവ എന്ന നഴ്സാണ് സിസേറിയനു ശേഷം ജീവൻ വെടിഞ്ഞത്. നവജാത ശിശുവിനു രോഗം സ്ഥിരീകരിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. നിലവിൽ 45 എൻഎച്ച്എസ് ജീവനക്കാരാണ് വൈറസ് ബാധ കാരണം മരിച്ചത്. തിങ്കളാഴ്ച ഒരു ഡോക്ടറും മരിച്ചിരുന്നു.
കൊറോണ ബാധിച്ച നഴ്സ് മരിച്ചു; ഗർഭസ്ഥ ശിശുവിനെ രക്ഷപ്പെടുത്തി
01:23 PM Apr 17, 2020 | Deepika.com