കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ

08:33 PM Apr 16, 2020 | Deepika.com
കോവിഡ് വ്യാപനമുണ്ടായ കാസർഗോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകളില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ കർശന നിയന്ത്രണം തുടരും. കാസർഗോഡ്-61, കണ്ണൂർ-45, മലപ്പുറം-9 എന്നിങ്ങനെയാണ് കോവിഡ് രോഗികളുടെ കണക്ക്. ഇതു കഴിഞ്ഞാൽ കൂടുതൽ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ്. ഒന്പത് എണ്ണം. ഈ നാലു ജില്ലകൾ ചേർത്ത് ഒരു മേഖലയാക്കണം എന്ന അഭിപ്രായം സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ ജില്ലകളിൽ മേയ് മൂന്നു വരെ ലോക്ഡൗണ്‍ ഇളവില്ലാതെ തുടരും. ഈ ജില്ലകളിൽ തീവ്രരോഗ ബാധയുള്ള വില്ലേജുകളുടെ അതിർത്തി അടയ്ക്കും. എൻട്രി പോയിന്‍റും എക്സിറ്റ് പോയിന്‍റും അവിടങ്ങളിലുണ്ടാകും. ഭക്ഷ്യവസ്തുക്കൾ ഈ പോയിന്‍റിലൂടെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.