കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്ട്സ്പോട്ടുകൾ മാറ്റാനാവില്ല: കേന്ദ്ര സർക്കാർ

08:29 PM Apr 16, 2020 | Deepika.com
കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്ട്സ്പോട്ടുകൾ മാറ്റാനാവില്ലെന്നു കേന്ദ്രസർക്കാർ. സംസ്ഥാനങ്ങളുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകൾ നിശ്ചയിച്ചത്. പട്ടികയിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.

കോവിഡ് ബാധിത പ്രദേശങ്ങളെ രോഗത്തിന്‍റെ തീവ്രതയനുസരിച്ച് പ്രത്യേക മേഖലകളാക്കി തിരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. നാലു വടക്കൻ ജില്ലകളെ ഒറ്റ ഹോട്ട്സ്പോട്ടായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോട്ട്സ്പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി പൂർണമായി അടച്ചിടാനാണു സർക്കാർ തീരുമാനം. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങൾ പൂർണതോതിൽ നടപ്പാക്കും. സംസ്ഥാനാന്തര യാത്രകളും ജില്ലകൾക്കിടയിലുള്ള യാത്രകളും അനുവദിക്കില്ലെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.