ലോക്ക്ഡൗൺ: സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് ഇളവുകൾ

08:27 PM Apr 16, 2020 | Deepika.com
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിർദേശങ്ങൾ സംസ്ഥാനത്ത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ നാലു മേഖലകളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്‍റെ അനുമതി ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൂടുതല്‍ രോഗികളുള്ള കാസര്‍ഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളെ ആദ്യത്തെ തീവ്രബാധിത മേഖലയില്‍ പെടുത്തും.

ഈ ജില്ലകളില്‍ മേയ് മൂന്ന് വരെ നേരത്തെ നിശ്ചയിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ തുടരേണ്ട സ്ഥിതിയാണ് ഉള്ളത്. കോഴിക്കോടിനെ ഈ മേഖലയില്‍ പെടുത്തുന്നതിന് പ്രയാസം ഉണ്ടാവില്ലെങ്കിലും കേന്ദ്ര ലിസ്റ്റില്‍ ഹോട്ട്‌സ്‌പോട്ടിലുള്ള ചില ജില്ലകളെ ഒഴിവാക്കാന്‍ കേന്ദ്രത്തിന്‍റെ പ്രത്യേക അനുമതി വാങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നിവയാണ് രണ്ടാമത്തെ മേഖല. ഏപ്രില്‍ 24വരെ ഇവിടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങല്‍ തുടരും. ഇളവുകള്‍ ആവശ്യമെങ്കില്‍ 24ന് ശേഷം തീരുമാനിക്കും. ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി ഇവിടങ്ങൾ അടച്ചിടും.

ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍ ജില്ലകളാണ് മൂന്നാമത്തെ മേഖല. ഇവിടങ്ങളിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റ് നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമാകും.

സിനിമാശാലകൾ, ആരാധനാലയങ്ങള്‍ പ്രവർത്തിക്കാനാവില്ല. ആള്‍ക്കൂട്ടം ഇവിടെയും പൂര്‍ണമായി നിരോധിക്കും. ഇവിടങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും. അതോടൊപ്പം ചില കടകൾ, ഹോട്ടലുകള്‍ എന്നിവ വൈകുന്നേരം ഏഴ് വരെ തുറക്കാൻ അനുവദിക്കും. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല.

കോട്ടയത്തും ഇടുക്കിയിലും പോസിറ്റീവ് കേസില്ല. ഇവയെ നാലാമത്തെ മേഖലയായി പരിഗണിക്കും. ഇടുക്കിയിലെ സംസ്ഥാന അതിര്‍ത്തികള്‍ പൂര്‍ണമായും അടക്കും. ജില്ലവിട്ടുള്ള യാത്രകള്‍ അനുവദിക്കില്ല.

ആവശ്യമായ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കും. എന്നാല്‍ കൂട്ടംകൂടല്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഇവിടെയും ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.