സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു

05:33 PM Apr 16, 2020 | Deepika.com
ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞപ്പോൾ വൈദ്യുതി ബോർഡിന് ദിവസേന 40 കോടിയുടെ വരുമാന നഷ്ടം. വൈദ്യുതി ബോർഡ് കൂടിയ വിലയ്ക്ക് വൈദ്യുതി വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, ഉത്പാദന യൂണിറ്റുകൾ എന്നിവ അടഞ്ഞുകിടക്കുകയാണ്.

അതിനാൽ വൈദ്യുതി ബോർഡിന് കൂടുതൽ വരുമാനം ലഭിക്കുന്ന വിഭാഗത്തിനുള്ള വൈദ്യുതി വില്പന നടക്കുന്നില്ല. ഗാർഹിക ഉപയോക്താക്കളാണ് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത്. ഗാർഹിക ഉപയോക്താക്കൾക്ക് താരതമ്യേന വിലക്കുറവിലാണ് വൈദ്യുതി നൽകുന്നത്.

കഴിഞ്ഞ ദിവസം 70.69 മെഗായൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതിൽ 49 മെഗായൂണിറ്റ് പുറത്തുനിന്നു വാങ്ങി. 21 മെഗായൂണിറ്റ് വൈദ്യുതി സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച് നിർമിച്ചു. ഇന്ത്യ മുഴുവൻ ലോക്ക്ഡൗണായതോടെ ആവശ്യക്കാർ കുറഞ്ഞതോടെ വൈദ്യുതി വില കുറഞ്ഞു.