ആരോഗ്യപ്രവർത്തകരുടെ പ്രശ്നങ്ങൾക്കു രണ്ടു മണിക്കൂറിനുള്ളിൽ പരിഹാരം

02:02 PM Apr 16, 2020 | Deepika.com
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ നഴ്സുമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർ നേരിടുന്ന പ്രശ്നങ്ങൾക്ക് രണ്ടു മണിക്കൂറിനുള്ളിൽ പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതിനായി പ്രത്യേക ഹെൽപ് ലൈൻ നന്പർ തയാറാക്കുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ച ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, സുരക്ഷ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ആരോഗ്യ പ്രവർത്തകർ നൽകിയ ഹർജി തീർപ്പാക്കി.

മാസ്ക്, ഗ്ലൗസ് തുടങ്ങിയ പിപിഇ കിറ്റുകളുടെ ക്ഷാമം, ശന്പളം വെട്ടിക്കുറയ്ക്കുന്നത്, വാടക വീടുകളിൽനിന്ന് ഒഴിപ്പിക്കുന്നത് തുടങ്ങിയ വിഷയങ്ങളാണ് ആരോഗ്യ പ്രവർത്തകർ വിവിധ ഹർജികളിലൂടെ ഉന്നയിച്ചത്.

കേന്ദ്ര സർക്കാർ സജ്ജമാക്കുന്ന ഹെൽപ് ലൈനിലേക്ക് പരാതി അറിയിക്കാം. മതിയായ പരിഹാരമുണ്ടായില്ലെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി അടക്കമുള്ളവയെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ കോവിഡ് ബാധിച്ച നഴ്സുമാർ അടക്കമുള്ളവർക്ക് സുരക്ഷയും പരിപാലനവും ഉറപ്പാക്കുന്ന കാര്യത്തിൽ എന്തെങ്കിലും ഉറപ്പ് നൽകാൻ കേന്ദ്ര സർക്കാർ തയാറായില്ല.