മധ്യപ്രദേശിലെ ഭോപ്പാലിൽ കോവിഡ്-19 ബാധിച്ചുമരിച്ച അഞ്ചു പേരും 1984 ലെ ഭോപ്പാൽ വാതക ദുരത്തിന്റെ ഇരകളാണെന്നു സർക്കാർ. വാതക ദുരത്തെത്തുടർന്ന് ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കു കൊറോണ വലിയ വെല്ലുവിളിയാണെന്ന് ഇവർക്കുവേണ്ടി പ്രവർത്തിക്കുന്ന ഏതാനും സംഘടനകൾ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ അഞ്ചിനാണ് ഭോപ്പാലിൽ ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്യുന്നത്. 55 വസയുള്ള ഇയാളുടെ മരണം കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതുമൂലമായിരുന്നു. ഇതേത്തുടർന്ന് ഭോപ്പാൽ വാതകദുരത്തിന്റെ ഇരകളുടെ ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന ബിഎംഎച്ച്ആർസിയിൽ കൊറോണ ബാധിതരെ ചികിത്സിച്ചു തുടങ്ങിയിരുന്നു.
ഭോപ്പാലിൽ മരിച്ച കോവിഡ് ബാധിതരെല്ലാം 84 -ലെ വാതകദുരന്തത്തിന്റെ ഇരകൾ
01:49 PM Apr 16, 2020 | Deepika.com