കടുത്ത രോഗ പ്രതിസന്ധിയിൽ നിൽക്കുന്പോഴും സ്പെയിനിൽ ലോക്ക്ഡൗണിൽ അയവു വരുത്തിയ നടപടിയിൽ വിമർശനവും ആശങ്കയും.
ലോക്ക് ഡൗണിൽ ഇളവു വരുത്തിയെങ്കിലും മേയ് 10 ഞായറാഴ്ച വരെ രാജ്യത്തെ നിലവിലെ ’അലാം അവസ്ഥ’ (മുന്നറിയിപ്പ് സ്ഥിതി) തുടരുമെന്നു പ്രധാനമന്ത്രി പെദ്രൊ സാഞ്ചസ് അറിയിച്ചു. നിർമാണം, ഉത്പാദനം തുടങ്ങിയ എല്ലാ പ്രവർത്തനങ്ങൾക്കും രണ്ടാഴ്ചത്തേക്കു സാന്പത്തിക ഹൈബർനേഷൻ എന്ന വിശേഷണത്തിലൂടെ ഇളവു നൽകിയിരുന്നു.
എന്നാൽ, രാജ്യം മരണക്കിടക്കയിലാണെന്നും സ്പെയിനിലെ ദശലക്ഷക്കണക്കിനു തൊഴിലാളികളെ തിങ്കളാഴ്ച മുതൽ ജോലി സ്ഥലങ്ങളിലേക്കു മടങ്ങാൻ അനുവദിച്ചതു ഭൂരിഭാഗം കന്പനികൾക്കും അവരുടെ ജീവനക്കാരെ വൈറസിൽനിന്നു സംരക്ഷിക്കാൻ ആവശ്യമായ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയിലുമാണെന്നു സ്പാനിഷ് ബിസിനസ്സ് ഗ്രൂപ്പുകളും യൂണിയനുകളും ആരോപിക്കുന്നു.
കോവിഡിന്റെ താണ്ഡവത്തിൽ താറുമാറായ സ്പെയിനിൽ ആശുപത്രി, സൂപ്പർമാർക്കറ്റ് തുടങ്ങിയ അവശ്യ തൊഴിലാളികൾക്കു മാത്രമേ ജോലികൾ ചെയ്യാൻ ഇപ്പോൾ അനുവാദമുള്ളു.
സ്പെയിനിൽ കൈവിട്ട പരീക്ഷണമെന്ന് വിമർശനം
11:38 AM Apr 16, 2020 | Deepika.com