കോവിഡ് പ്രതിരോധത്തിനായി രാജ്യം മേയ് മൂന്നുവരെ അടച്ചിടുന്പോൾ രാജ്യത്തിനുണ്ടാകുന്ന നഷ്ടം 18 ലക്ഷം കോടിയോളം രൂപ. അഥവാ ഈ വർഷം പ്രതീക്ഷിക്കുന്ന ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം)യുടെ 8.1 ശതമാനം. അടച്ചിടീൽ നീണ്ടാൽ നഷ്ടം കൂടും.
ബ്രിട്ടീഷ് നിക്ഷേപബാങ്ക് ബാർ ക്ലേയ്സിന്റെ വിലയിരുത്തലാണിത്. ഏപ്രിൽ 14 വരെയുള്ള അടച്ചിടീലിൽ 9.12 ലക്ഷം കോടി രൂപ (12,000 കോടി ഡോളർ)യാണു നഷ്ടം കണക്കാക്കിയത്. 19 ദിവസംകൂടി നീട്ടിയതോടെ നഷ്ടം 23,400 കോടി ഡോളറാകും.
ഇതിന്റെ ഫലമായി 2020-ൽ ഇന്ത്യയുടെ ജിഡിപി വളർച്ച ഇല്ലാതെ പോകും. നേരത്തേ ബാർ ക്ലേയ്സ് കണക്കാക്കിയിരുന്നത് 4.5 ശതമാനം വളർച്ചയാണ്. 21 ദിവസ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ വളർച്ച 2.5 ശതമാനമാകുമെന്നു കണക്കാക്കി. ഇപ്പോൾ പൂജ്യം എന്നും.
ജാപ്പനീസ് നിക്ഷേപബാങ്ക് നൊമുറ കണക്കാക്കുന്നത് ഈ വർഷം (2020) ഇന്ത്യൻ ജിഡിപി 0.5 ശതമാനം ചുരുങ്ങും എന്നാണ്. റേറ്റിംഗ് ഏജൻസി ഇക്രയുടെ പുതിയ നിഗമനം ജിഡിപി 2020-21-ൽ ഒരു ശതമാനം ചുരുങ്ങുമെന്നാണ്. സൊസീത്ത് ജനറലിന്റെ പ്രവചനം ഇന്ത്യ 0.4 ശതമാനം ചുരുങ്ങുമെന്നാണ്.
റിസർവ് ബാങ്ക് റീപോനിരക്ക് 0.75 ശതമാനം കുറയ്ക്കുമെന്ന് നൊമുറയും 0.90 ശതമാനം കുറയ്ക്കുമെന്ന് ബാർ ക്ലേയ്സും വിലയിരുത്തുന്നു.
അടച്ചിടുന്പോൾ നഷ്ടം 18 ലക്ഷം കോടി രൂപ
11:22 AM Apr 16, 2020 | Deepika.com