ത്വരിത പരിശോധനാ കിറ്റുകൾ വൈകുന്നു

12:41 PM Apr 13, 2020 | Deepika.com
ചൈനയിൽനിന്നു കോവിഡ് -19 ത്വരിത പരിശോധന കിറ്റുകൾ വാങ്ങാനുള്ള ശ്രമത്തിനു തിരിച്ചടി. നയതന്ത്രത്തിൽ ഇടപെട്ടാലേ പരിഹാരം ഉണ്ടാകൂ എന്നാണു സൂചന.

നിലവിലുള്ള ആർടി- പിസിആർ പരിശോധനയ്ക്കു പകരം ത്വരിത പരിശോധന വ്യാപകമായി നടത്താൻ ആയിരുന്നു നീക്കം. ഇതിനുള്ള കിറ്റുകൾ ചൈനയിൽനിന്ന് ഇന്നു വരും, നാളെ വരും എന്നു പറഞ്ഞു തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതു വരെ കിറ്റ് വന്നിട്ടില്ല.

മാർച്ച് അവസാനമാണ് ത്വരിത പരിശോധനയ്ക്ക് ഐസിഎംആർ അനുമതി നൽകിയത്. തുടർന്നു പത്തു ലക്ഷം കിറ്റുകൾ വാങ്ങാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. പക്ഷേ, അത്രയും കിട്ടില്ലെന്നറിഞ്ഞപ്പോൾ അഞ്ചു ലക്ഷം കിറ്റുകൾക്ക് ഓർഡർ കൊടുത്തു. മാർച്ച് 30നായിരുന്നു ഇത്. ഏപ്രിൽ അഞ്ചിനകം പകുതി കിറ്റുകൾ എത്തിക്കണമെന്നായിരുന്നു കരാർ. ആ തീയതി പാലിച്ചില്ല. പിന്നീട് എട്ടാം തീയതി പറഞ്ഞു. അതും നടന്നില്ല. ‘വേഗം വരും’ എന്നേ ആരോഗ്യമന്ത്രാലയ വക്താവ് ലവ് അഗർവാൾ പറയുന്നുള്ളു.

ചൈന മെഡിക്കൽ ഉപകരണ കയറ്റുമതിക്കു പുതിയ നിബന്ധന വച്ചതാണു കിറ്റ് വരാൻ തടസമായത്. സ്പെയിനിലേക്ക് ഷെൻചെനിലെ ബയോ ഈസിബയോടെക്നോളജി അയച്ച കിറ്റുകൾ അവിടെനിന്നു തിരിച്ചയച്ചിരുന്നു. നിലവാരം ഇല്ലാത്തതായിരുന്നു കാരണം. തുടർന്നാണു പുതിയ നിബന്ധനകൾ വന്നത്.

ചൈനയിൽ വില്പന അനുമതി ഉള്ളവരേ കയറ്റുമതി നടത്താവൂ, അയയ്ക്കുന്ന രാജ്യത്തെ ഗുണനിലവാരം ഉറപ്പുവരുത്തിയിരിക്കണം തുടങ്ങിയ നിബന്ധനകൾ വന്നു. ഇതു കയറ്റുമതി ഓർഡർ നേടിയ പല കന്പനികൾക്കും വിലങ്ങുതടിയായി. ഉത്പന്നങ്ങൾ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും കെട്ടിക്കിടക്കുകയാണ്.‌

15-20 മിനിറ്റ് കൊണ്ടു ഫലമറിയാൻ പറ്റുന്നതാണു ത്വരിത പരിശോധന. ശരീരത്തിൽ വൈറസിനെതിരേ ആന്‍റിബോഡി ഉണ്ടായിട്ടുണ്ടോ എന്നാണു പരിശോധിച്ചറിയുന്നത്. ജനിതക ഘടന പരിശോധിക്കുന്ന നിലവിലെ രീതിയിൽ ഫലമറിയാൻ ദിവസങ്ങൾ വേണം.‌