യൂറോപ്പ് ലോക്ക്ഡൗണിൽ തുടരും

12:29 PM Apr 13, 2020 | Deepika.com
സ്പെയ്നിലും ജർമനിയിലും കോവിഡിന്‍റെ വേഗം കുറഞ്ഞെങ്കിലും ലോക്ക്ഡൗണ്‍ നീട്ടാനുള്ള ആലോചനയിലാണ് മിക്ക രാജ്യങ്ങളും. ഇറ്റലി മേയ് മൂന്നുവരെ നിരോധനം നീട്ടി.

കഴിഞ്ഞ ദിവസത്തെ കണക്കുകളിൽ ഇറ്റലിയും ഫ്രാൻസും ഒരു പോലെ മരണസംഖ്യയിലും പുതിയ കേസുകളിലും ചെറിയ ആശ്വാസം കണ്ടിട്ടുണ്ട്. ഇറ്റലി 4,694 കേസുകൾ ഉൾപ്പടെ ആകെ 1,52,271ൽ എത്തി. ഞായറാഴ്ചത്തെ മരണം 619 കൂടി ചേർത്താൽ ആകെ മരണം 19,648 ആയി. അതേസമയം ഫ്രാൻസിലെ 4,785 പുതിയ കേസുകൾ ഉൾപ്പടെ ആകെ 1,29,654 കേസുകൾ സ്ഥിരീകരിച്ചു.

മരണം കഴിഞ്ഞ ദിവസത്തെ 635 കൂടി കൂട്ടിയാൽ ആകെ 13,852ൽ എത്തി. സ്പെയിനിൽ സ്ഥിതിയിൽ ആശാവഹമായ ചെറിയ മാറ്റമുണ്ട്. പുതിയ കേസുകളും മരണനിരക്കും കുറയുകയാണ്. ഇതുവരെയായി 1,66,019 സ്ഥിരീകരിച്ചു. മരണം ആകെ 16,972 ആണ്. രോഗത്തിന്‍റെ രൂക്ഷത കുറയുമെന്ന പ്രതീക്ഷയിലാണ് ഈ രാജ്യങ്ങൾ.

ഇംഗ്ലണ്ട്

മേയ് ആദ്യ വാരം വരെയെങ്കിലും ലോക്ക്ഡൗണ്‍ തുടരാനാണു ബ്രിട്ടീഷ് സർക്കാർ ആലോചിക്കുന്നത്.അതേസമയം, പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ലോക്ക്ഡൗണ്‍ ഫലപ്രദമാണെന്നതിന്‍റെ സൂചനകളാണ് ഇതിൽനിന്നു ലഭിക്കുന്നത്. മൂന്നാഴ്ചത്തെ ലോക്ക്ഡണ്‍ അടുത്ത തിങ്കളാഴ്ചയാണ് അവസാനിക്കേണ്ടത്. എന്നാൽ, ഇതു നീട്ടുമെന്നു തന്നെയാണ് ഡൗണിംഗ് സ്ട്രീറ്റ് നൽകുന്ന സൂചന.

ഫ്രാൻസ്

ഫ്രാൻസിൽ ഏപ്രിൽ 15ന് അവസാനിക്കുന്ന ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടാൻ തീരുമാനിച്ചു കഴിഞ്ഞതായി പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ ടെലിവിഷനിലൂടെ രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യവേ അറിയിച്ചു.

ജർമനി

കൊറോണ പ്രതിസന്ധിയിൽ ക്ഷമയും അച്ചടക്കവും ഐക്യദാർഢ്യവും പുലർത്താൻ ജർമൻ പ്രസിഡന്‍റ് ഫ്രാങ്ക്വാൾട്ടർ സ്റ്റെയ്ൻമയർ ജർമനിയിലെ ജനങ്ങളോട് അഭ്യർഥിച്ചു. ‌എങ്ങനെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താമെന്നു തീരുമാനിക്കുന്നതു രാഷ്‌ട്രീയക്കാരും വിദഗ്ധരും മാത്രമല്ല നമ്മളെല്ലാവരും കൂടിയാണ്. നമ്മുടെ ക്ഷമയിലും അച്ചടക്കത്തിലും ഉൗന്നിയ പ്രവർത്തനങ്ങളാണ് പ്രധാനം. ശനിയാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തു 10 മിനിറ്റ് നടത്തിയ ഈസ്റ്റർ പ്രസംഗത്തിലാണ് പ്രസിഡന്‍റ് സ്റ്റൈൻമയർ ഇപ്രകാരം പറഞ്ഞത്.

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിയമലംഘനം നടത്തിയ ആളുകളെ പിടികൂടാൻ ശ്രമിച്ച പോലീസിനു നേരെ ഒരു കൂട്ടം യുവാക്കൾ കല്ലേറും കന്പിവടിയും ഉപയോഗിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ 20 പേരടങ്ങുന്ന സംഘത്തെ കീഴ്പ്പെടുത്തി ലോക്കപ്പിലാക്കി. ഈസ്റ്റർ ഷോപ്പിംഗിനു ജനങ്ങൾ ഇറങ്ങിയെങ്കിലും സമാധാനപരമായി ഷോപ്പിംഗ് നടത്തി.

ബീച്ച് സന്ദർശനം

വടക്കുകിഴക്കൻ ജർമൻ സംസ്ഥാനമായ മെക്ലെൻബർഗ്വെസ്റ്റേണ്‍ പൊമെറാനിയയിലെ ബീച്ച് സന്ദർശിക്കാനുള്ള സംസ്ഥാന സർക്കാർ വിലക്ക് കോടതി റദ്ദാക്കി. കോവിഡ് -19 അപകടകാരിയാണെങ്കിലും ബീച്ച് സന്ദർശനത്തിനുള്ള നിയന്ത്രണം വ്യക്തിഗത സ്വാതന്ത്ര്യത്തെ ലംഘിക്കുമെന്നതിനാൽ അനുവദിക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വെസ്റ്റ് ഫാളിയ സംസ്ഥാനത്തിലെ ഒരു വയോധിക മന്ദിരത്തിൽ കൊറോണ വൈറസ് പടർന്നതിന്‍റെ പേരിൽ അവിടെ താമസിച്ചിരുന്ന 150ൽ അധികം പേരെ ഒഴിപ്പിച്ചു ക്വാറന്‍റൈനിൽ ആക്കി ജോലി ചെയ്തിരുന്ന 36 ആരോഗ്യപ്രവർത്തകരെയും ക്വാറന്‍റൈനിലാക്കി. ജർമനിയിലെ മിക്ക ദേവാലയങ്ങളിലും ശനിയാഴ്ച രാത്രി ഒൻപതിന് ഈസ്റ്റർ കർമങ്ങളുടെ ലൈവ് ടെലികാസ്റ്റ് നടന്നു.

നിയന്ത്രണത്തിൽത്തന്നെ

ബൽജിയം, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളിലും പുതിയ കേസുകളും മരണങ്ങളും കുറഞ്ഞുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നെങ്കിലും എല്ലായിടത്തും ലോക്ക്ഡൗണ്‍ തുടരുകയാണ്. ലോ്ക്ഡൗണ്‍ പ്രഖ്യാപിച്ച ബൾഗേറിയയിൽ പൊതുസ്ഥലങ്ങളിൽ സുരക്ഷാ മാസ്കുകൾ ഇപ്പോൾ നിർബന്ധമാക്കി.

തുർക്കിയും ലോക്ക്ഡൗണിലേക്ക്

ഇതര യൂറോപ്യൻ രാജ്യങ്ങളുടെ മാതൃക പിന്തുടർന്നു തുർക്കിയും ലോക്ക്ഡൗണിലേക്കു നീങ്ങുന്നു. ഇതിന്‍റെ ഭാഗമായി 48 മണിക്കൂർ നീളുന്ന കർഫ്യൂവിനു വെള്ളിയാഴ്ച അർധരാത്രി തുടക്കമായിരുന്നു. രാജ്യത്ത് 47,029 പേർക്ക് കോവിഡ് ബാധിക്കുകയും മരണം ആയിരം കവിയുകയും ചെയ്തതോടെയാണ് സർക്കാർ കടുത്ത നടപടികളിലേക്കു കടക്കുന്നത്. ഇസ്താംബൂൾ, അങ്കാറ തുടങ്ങി രാജ്യത്തൊട്ടാകെയുള്ള 31 പ്രവിശ്യകളിലും കടുത്ത നിയന്ത്രണം നടപ്പിലാകും.

ജോസ് കുന്പിളുവേലിൽ