കോവിഡ് മരണം: ഇറ്റലിയെ മറികടന്ന് അമേരിക്ക

12:15 PM Apr 13, 2020 | Deepika.com
അമേരിക്ക ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്യമായി. അമേരിക്കയില്‍ കോവിഡ് മരണം 20,000 കടന്നു. ഇറ്റലിയെയാണ് മറികടന്നത്. ഇന്നലെ അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 20,500 പിന്നിട്ടു. ഇറ്റലിയില്‍ മരണം 20,000ന് അടുത്തായി. മൂന്നാമതുള്ള സ്പെയിനിൽ മരണം 17,000ന് അടക്കുന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയില്‍ വന്‍ വര്‍ധനയാണ്. 5.3 ലക്ഷം രോഗികളാണ് അവിടെയുള്ളത്. തൊട്ടടുത്തുള്ള നാലു രാജ്യങ്ങളിലെ ആകെ രോഗികളേക്കാള്‍ അധികമാണിത്. 1.6 ലക്ഷം രോഗികളുമായി സ്പെയിനാണ് രണ്ടാം സ്ഥാനത്ത്. ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് പിന്നിൽ.

ലോകത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ ശനിയാഴ്ച വരെ 8627 പേരാണു മരിച്ചത്. 1.8 ലക്ഷം പേര്‍ക്കു രോഗം പിടിപെട്ടു. കോവിഡ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ 33 കോടി ജനങ്ങളില്‍ 95 ശതമാനവും ലോക്ക്ഡൗണിലാണ്.

അമേരിക്കയില്‍ രണ്ടു ലക്ഷം വരെ മരണമുണ്ടാകുമെന്നായിരുന്നു വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ ആദ്യം മുന്നറിയിപ്പു നല്കിയിരുന്നത്. ഇപ്പോള്‍ അത് 60,000 ആയി കുറച്ചു. പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കിയതോടെയാണ് മരണസംഖ്യ കുറയുമെന്ന് കണക്കാക്കുന്നത്. അമേരിക്കയിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്നു പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.