അറിവിന്‍റെ കലവറയാണ് നമ്മുടെ അടുക്കളകൾ

04:38 PM Apr 12, 2020 | Deepika.com
നമ്മുടെ അടുക്കളയ്ക്കുള്ളിൽ കരിയും പുകയും മൂടിക്കിടക്കുന്ന ഒരു വലിയ സത്യമുണ്ട്. അത് എന്താണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അടുക്കളകൾ അറിവിന്‍റെ പാചകശാലയാണ് എന്നതാണ് ആ മഹാസത്യം.

കുട്ടികളുടെ കരവിരുതും മനസും ബുദ്ധിയും വളര്‍ത്തിയെടുക്കുന്നതിൽ അടുക്കളയ്ക്ക് വലിയ പങ്കുണ്ട്. ഒരു ക്ലോക്ക്‌പോലെ പ്രവര്‍ത്തിക്കുന്ന വീടുകളില്‍ ഒരേ സമയം നിരവധി ജോലികള്‍ സമര്‍ത്ഥമായി ചെയ്യുന്ന അമ്മമാരുടെ സേവനം എത്ര പ്രശംസിച്ചാലും മതിയാവില്ല.

നമ്മുടെ വീട്ടിലെ ഏറ്റവും വലിയ പരീക്ഷണശാലയാണ് അടുക്കള. അവിടെ ഒട്ടനവധി പരീക്ഷണങ്ങള്‍ ദിവസേന നടക്കുന്നു. യഥാര്‍ഥമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടു കുട്ടികള്‍ക്കും അടുക്കള ജോലികള്‍ ഉത്സാഹത്തോടെ ചെയ്യാൻ സാധിക്കും.

ലോക്ക്ഡൗണ്‍ കാലം അതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. പാചകകലയില്‍ മുന്നേറുവാന്‍ മാതാപിതാക്കളും കുട്ടികളെ പ്രോത്സാഹിപ്പിക്കണം. അതുവഴി ജീവിത വിജയത്തിന് അത്യാവശ്യമായ ഒരു കഴിവ് അവര്‍ സമ്പാദിക്കും. അടുക്കളയില്‍ നിന്നു കണ്ടും ചെയ്തും രുചിച്ചും മനസിലാക്കാം.

ഒന്നു ശ്രദ്ധിച്ചാല്‍ പാചകത്തിനു പുറമേ ഒരുപാട് അറിവുകള്‍ അടുക്കളയില്‍ നിന്നു നേടിയെടുക്കാൻ കൊച്ചു കൂട്ടുകാർക്കും സാധിക്കും. സ്റ്റെം വിഷയങ്ങളായ സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവ രുചികരമായി പഠിക്കുവാനുള്ള ഇടമാണ് അടുക്കള. അളക്കാനും തൂക്കാനും വിവിധ വിഭാഗങ്ങളായി തിരിക്കുവാനും ക്രമീകരിക്കുവാനും തോതു നിര്‍ണയിക്കുവാനുമെല്ലാം അടുക്കളയില്‍ നിന്ന് പഠിക്കാമല്ലോ.

കൂടാതെ ശുചിത്വം, സമയപാലനം, പോഷകങ്ങൾ, രാസപ്രവര്‍ത്തനങ്ങള്‍, തെര്‍മല്‍ കണ്ടക്റ്റിവിറ്റി, ഓഡിറ്റുകള്‍, ഓപ്റ്റിമൈസേഷന്‍ എന്നിവയും. ഇവയ്ക്കെല്ലാം പുറമേ വളരെ പ്രധാനമായ ചിലകാര്യങ്ങൾകൂടി ഈ അടുക്കളപ്പരിശീലനത്തിലൂടെ നേടാം. പരസ്പര സ്നേഹം, ഒരുമ, ആനന്ദം, സഹകരണം തുടങ്ങി വ്യക്തിത്വ വികസനത്തിന്‍റെ രുചിക്കൂട്ടുകള്‍ അടുക്കളയില്‍നിന്നു നുകരാം.

വിദ്യാഭ്യാസം ശുചിത്വപാലനത്തിലും

വീടിന്‍റെയും പരിസരത്തിന്‍റെയും ശുചിത്വപാലനം അമ്മയോ മറ്റുജോലിക്കാരോ ആയിരിക്കാം ചെയ്യുന്നത്. ഇത് കുട്ടികൾ‍ ഏറ്റെടുത്താല്‍, സ്ഥലത്തിന്‍റെയും സമയത്തിന്‍റെയും ഫലപ്രദമായ ഉപയോഗത്തിന്‍റെയും സ്വയം നിയന്ത്രണത്തിന്‍റെയും പാഠങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കും. വീടുകള്‍ അടുക്കിപ്പെറുക്കി വൃത്തിയാക്കാൻ മാതാപിതാക്കള്‍ മക്കളെ പ്രോത്സാഹിപ്പിക്കണം.

അതുവഴി ലൈബ്രറികളും ക്ലാസ്മുറികളും പരീക്ഷണശാലകളും വൃത്തിയായി ഉപയോഗിക്കുവാനുള്ള പരിശീലനം സ്വന്തം വീട്ടിൽനിന്നുതന്നെ അവര്‍ക്ക്് ലഭിക്കും. അതിനെല്ലാമുപരിയായി ചുറ്റുമുള്ള പ്രകൃതിയെ നല്ലവണ്ണം പരിപാലിക്കുവാനുള്ള അവരുടെ മനസ്സും വളരും കൂടാതെ ശുചിത്വ പാലനത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ കഷ്ടപ്പാട് മനസിലാക്കി അവരോട് ആദരപൂര്‍വം പെരുമാറുവാനും കുട്ടികള്‍ ശീലിക്കും.

വീടുകള്‍ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ലായനികളുടെയും സോപ്പിന്‍റെയും- നിര്‍മാണം, കുടിവെള്ളത്തിന്‍റെ പരിശോധന, ടോയ്‌ലെറ്റിലെ ശുചിത്വത്തിന്‍റെ പ്രാധാന്യം, ഔഷധച്ചെടികളുടെ പരിപാലനം തുടങ്ങിയ വിയര്‍പ്പിന്‍റെയും-മണ്ണിന്‍റെയും മണമുള്ള അറിവുകള്‍ നേടുവാന്‍ കുട്ടികള്‍ പരിശ്രമിക്കണം. അങ്ങനെ വിദ്യ അഭ്യസിക്കുന്ന പുതിയ രീതികളും മാര്‍ഗങ്ങളും നമ്മുടെ കുട്ടികളിൽ വിരിഞ്ഞുവരട്ടെ.

തയാറാക്കിയത്
ഫാ. സണ്ണി മണിയാക്കുപാറ
(സിബിഎസ്ഇ ബോർഡ് ചെയർപേഴ്സൻ അനിത കർവാൾ പുറത്തിറക്കിയ സർക്കുലർ അടിസ്ഥാനമാക്കി തയാറാക്കിയത്)