കോവിഡ് ബാധിതരിൽ 30 ശതമാനം അമേരിക്കയിൽ

03:51 PM Apr 12, 2020 | Deepika.com
ലോകത്തിലെ കോവിഡ്-19 രോഗികളിൽ 30 ശതമാനം അമേരിക്കയിൽ. ഏപ്രിൽ പത്തിലെ കണക്കനുസരിച്ച് 16,97,533 രോഗികൾ ഉള്ളപ്പോൾ അതിൽ 5,02,876 പേർ അമേരിക്കക്കാരാണ്. 29.63 ശതമാനം.

ദുഃഖവെള്ളി അമേരിക്കയ്ക്കും ന്യൂയോർക്കിനും അക്ഷരാർഥത്തിൽ ദുഃഖവെള്ളിയായി. പുതുതായി 33,752 പേർക്കു രാജ്യത്തു രോഗം സ്ഥിരീകരിച്ചു. കോവിഡ്-19 മഹാമാരിയിൽ ഏറ്റവുമധികം രോഗികളെ കണ്ടെത്തിയതും ഏറ്റവുമധികം മരണം നടന്നതും ഈ ദുഃഖവെള്ളിയിലാണ്.
ന്യൂയോർക്ക് സംസ്ഥാനത്തെ രോഗികളുടെ എണ്ണം 1,72,358-ലേക്ക് ഉയർന്നു, മരണം 7844-ഉം. ന്യൂയോർക്ക് നഗരത്തിൽ മാത്രം മരണം അയ്യായിരത്തിനു മുകളിലാണ്.

ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ ആശ്വാസകരമായ ഒരു കാര്യം ഇന്നലെ പറഞ്ഞു. പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും ഐസിയുവിൽ എത്തുന്നവരുടെയും എണ്ണം കുറയുന്നുണ്ട്. വരുംദിവസങ്ങളിൽ മരണസംഖ്യ കുറയാനുള്ള സാധ്യതയിലേക്കാണ് ഇതു വിരൽചൂണ്ടുന്നത്.

അമേരിക്കയിലെ കോവിഡ് രോഗികളിൽ മൂന്നിലൊന്ന് ന്യൂയോർക്ക് സംസ്ഥാനത്താണ്. രാജ്യത്ത് രോഗം ആദ്യം ജീവനപഹരിച്ചത് വാഷിംഗ്ടൺ സംസ്ഥാനത്തായിരുന്നെങ്കിലും പിന്നീട് ന്യൂയോർക്കിൽ അതിവേഗം പടരുകയായിരുന്നു. അതിൽത്തന്നെ 86 ലക്ഷം ജനങ്ങളുള്ള ന്യൂയോർക്ക് നഗരത്തെയാണു രോഗം വല്ലാതെ ബാധിച്ചത്.

ന്യൂയോർക്കും അയൽസംസ്ഥാനങ്ങളായ ന്യൂജഴ്സിയും (55,000 രോഗികൾ) പെൻസിൽവാനിയയും (21,000 രോഗികൾ) ചേർന്നാൽ അമേരിക്കയിലെ കോവിഡ് ബാധയിൽ പകുതിയോളമാകും. രോഗബാധ കൂടുതൽ വ്യാപകമാകുമെന്ന് ആദ്യം കരുതപ്പെട്ട കാലിഫോർണിയയിലും മറ്റും അത്ര കടുപ്പത്തിലായില്ല. അമേരിക്കയിലെ 43 സംസ്ഥാനങ്ങളിൽ വിവിധ നിലവാരത്തിലുള്ള ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ 95 ശതമാനം ഈ സംസ്ഥാനങ്ങളിലാണ്.

ഒരു ദിവസം 2000 മരണം

യുഎസിൽ വെള്ളിയാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെ 2,000നു മുകളിൽ പേർ കൊറോണ ബാധിച്ചു മരിച്ചു. ഇതിനു മുന്പ് ഒരു രാജ്യത്ത് ഒരു ദിവസംകൊണ്ട് ഇത്രയധികം പേർ മരിച്ചിട്ടില്ല.