മധ്യപ്രദേശിന്റെ പുതിയ കോവിഡ് ഹോട്സ്പോട്ടായി ഇൻഡോർ. കൊറോണ വൈറസ് രോഗ ബാധ മൂലമുള്ള സംസ്ഥാനത്തെ 36 മരണങ്ങളിൽ 27 എണ്ണവും ഇൻഡോറിലാണ് സംഭവിച്ചത്. ദേശീയ ശരാശരിയേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ് ഇൻഡോറിലെ മരണ നിരക്ക്.
സംസ്ഥാനത്തെ ആകെ 451 കേസുകളിൽ ഭൂരിപക്ഷവും റിപ്പോർട്ട് ചെയ്തതും ഇൻഡോറിലാണ്. തുടർച്ചയായി മൂന്നാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി കേന്ദ്രസർക്കാരിന്റെ ശുചിത്വ സർവേയിൽ സ്ഥാനം നേടിയ നഗരത്തിലാണ് ഇത് സംഭവിച്ചതെന്നാണ് വിരോധാഭാസം.
ഇന്‍ഡോറില്‍ രണ്ട് ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. വെള്ളിയാഴ്ച അറുപത്തിയഞ്ചുകാരനായ ആയുർവേദ ഡോക്ടർ മരിച്ചു. ഇയാള്‍ തന്റെ ക്ലിനിക്കില്‍ കോവിഡ് രോഗികളെ ചികിത്സിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്.
ജില്ലാ ആയുഷ് ഓഫീസറായി ഒന്നര വര്‍ഷം മുമ്പ് ഇദ്ദേഹം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. തുടര്‍ന്ന് സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു. വ്യാഴാഴ്ച അറുപത്തിരണ്ടുകാരനായ ഒരു ഫിസിഷ്യല്‍ ഡോ. ശത്രുഘ്നൻ പുഞ്ചി കോവിഡ് രോഗം ബാധിച്ച് മരിച്ചിരുന്നു.
മരണ വാതിൽ തുറന്ന്; പുതിയ കോവിഡ് ഹോട്സ്പോട്ടായി ഇൻഡോർ
02:46 PM Apr 11, 2020 | Deepika.com