കേരളത്തിന് ആശ്വാസ ദിനം; 27 പേർ കോവിഡ് രോഗമുക്തർ, ഏഴ് പുതിയ രോഗികൾ

07:48 PM Apr 10, 2020 | Deepika.com
കേരളത്തിന് ഇന്ന് ആശ്വാസ ദിനം. ഏഴു പേർക്ക് കോവിഡ്-19 രോഗം സ്ഥിരീകരിച്ചപ്പോൾ 27 പേർ രോഗമുക്തരായി. കാസർഗോട്ട് മൂന്നു പേർക്കും കണ്ണൂർ‌, മലപ്പുറം ജില്ലകളിൽ രണ്ടു പേർക്കുമാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ ആകെ എണ്ണം 364 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ‌ രണ്ടു പേർ കണ്ണൂരിൽനിന്നും മൂന്നു പേർ‌ കാസർഗോഡുനിന്നുമാണ്. മലപ്പുറം ജില്ലയിൽ രോഗം ബാധിച്ചവർ നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്.

ഇന്ന് 27 പേരാണ് പരിശോധനാ ഫലം നെഗറ്റീവായതോടെ ആശുപത്രിവിട്ടത്. കാസർഗോഡ്-17, കണ്ണൂർ-ആറ്, കോഴിക്കോട്-രണ്ട്, തൃശൂർ-ഒന്ന്, എറണാകുളം-ഒന്ന് എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ഇതോടെ സംസ്ഥാനത്ത് ആകെ 124 പേർ രോഗമുക്തി നേടി.

നിരീക്ഷണത്തിലുള്ളവരുടേയും എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് നിലവിൽ 129751 പേർ മാത്രം നിരീക്ഷണത്തിലുള്ളത്. നേരത്തെ ഇത് ഒന്നരലക്ഷത്തിലും മുകളിലായിരുന്നു. 129021 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. 730 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 126 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ ഉള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.