കൊറോണ വൈറസ് ബാധ ലോകത്ത് 60 കോടി ദരിദ്രരെ അധികമായി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനം. മഹാവ്യാധി സംഹാരതാണ്ഡവം നടത്തി പിൻവലിയുന്പോഴേക്കും, 780 കോടി വരുന്ന ലോകജനസംഖ്യയിൽ പകുതിയും ദരിദ്രരാകും. ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി, ലണ്ടനിലെ കിംഗ്സ് കോളജ് എന്നിവിടങ്ങളിലെ വിദഗ്ധർ തയാറാക്കിയ യുഎൻ യൂണിവേഴ്സിറ്റി സ്റ്റഡിയിലാണ് ഈ മുന്നറിയിപ്പുകൾ.
2030ൽ ദാരിദ്ര്യനിർമാർജനം ലക്ഷ്യമിട്ടു യുഎൻ നടപ്പാക്കുന്ന പദ്ധതികൾക്കെല്ലാം വലിയ വെല്ലുവിളിയാണ് വൈറസ് ബാധ ഉയർത്തിയിരിക്കുന്നത്. പുതിയ ദരിദ്രരിൽ ഭൂരിഭാഗവും കിഴക്കനേഷ്യ, തെക്കനേഷ്യ, സബ്സഹാറൻ ആഫ്രിക്ക മേഖലകളിലെ രാജ്യങ്ങളിലായിരിക്കും.
ആരോഗ്യ മേഖലയേക്കാൾ സാന്പത്തിക മേഖല ആയിരിക്കും കൊറോണയുടെ പ്രത്യാഘാതം കൂടുതൽ ഏറ്റുവാങ്ങുകയെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റഫർ ഹോയ് പറഞ്ഞു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാർ എന്നിവരുടെ സുപ്രധാന യോഗങ്ങൾ അടുത്താഴ്ച ചേരും.
കൊറോണ 60 കോടി ദരിദ്രരെക്കൂടി സൃഷ്ടിക്കും
12:40 PM Apr 10, 2020 | Deepika.com