അഞ്ചു പതിറ്റാണ്ടായി അമേരിക്കൻ സംഗീതമേഖലയിൽ നിറഞ്ഞുനിന്ന ജോൺ പ്രൈൻ (73) കോവിഡിനു കീഴടങ്ങി. രണ്ടാഴ്ച ആശുപത്രിയിൽ കഴിഞ്ഞ ശേഷമായിരുന്നു അന്ത്യം.
ആയുഷ്കാല സംഭാവനയ്ക്കുള്ള ഗ്രാമി പുരസ്കാരം രണ്ടുമാസം മുന്പാണ് പ്രൈൻ ഏറ്റുവാങ്ങിയത്. ഗാനരചനയിലെ മാർക്ക് ട്വയിൻ എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രൈൻ അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസിൽ സ്വന്തം പാട്ട് അവതരിപ്പിച്ച ആദ്യ കലാകാരനുമാണ്. ഷിക്കാഗോ നഗരപ്രാന്തത്തിൽ തൊഴിലാളി കുടുംബത്തിൽ ജനിച്ചു.
കുറേക്കാലം തപാൽ വിതരണക്കാരനായിരുന്നു. രണ്ടുവർഷം സൈന്യത്തിൽ പ്രവർത്തിച്ചു. 1971-ലാണ് ആദ്യ ആൽബം ഇറക്കിയത്. എയ്ജൽ ഫ്രം മോണ്ട്ഗോമറി, സാം സ്റ്റോൺ, പാരഡൈസ്, സമ്മർ ഓഫ് ലവ് തുടങ്ങിയവ ശ്രദ്ധേയ ഗാനങ്ങൾ.
ഗാനരചയിതാവ് ജോൺ പ്രൈൻ കോവിഡിനു കീഴടങ്ങി
01:41 PM Apr 09, 2020 | Deepika.com