കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ച് 18 മലയാളികൾ മരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒൗദ്യോഗികകണക്കുകൾ പുറത്തുവന്നാലെ മരണസംഖ്യ സംബന്ധിച്ച വ്യക്തത ലഭിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത് അമേരിക്കയിലാണ്- എട്ടുപേർ.
കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശിനി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂർ സ്വദേശിനി ശിൽപ നായർ, ജോസഫ് തോമസ് എന്നിവരാണ് തിങ്കളാഴ്ച അമേരിക്കയിൽ മരിച്ചത്. അജ്മാനിൽ ആലഞ്ചേരി സ്വദേശി ഹാരിസ് മരിച്ചു. യുകെയിൽ കൊല്ലം സ്വദേശിനി ഇന്ദിര, കണ്ണൂർ ഇരിട്ടി സ്വദേശി സിന്േറാ ജോർജ് എന്നിവരും തിങ്കളാഴ്ച മരിച്ചു.
ഏപ്രിൽ അഞ്ചിന് അമേരിക്കയിൽ തിരുവല്ല സ്വദേശി ഷോണ് എസ്. എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചൻ ഇഞ്ചനാട് എന്നിവർ മരിച്ചു. അയർലൻഡിൽ കോട്ടയം കുറുപ്പന്തറ സ്വദേശി ബീന, സൗദിയിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി സൗഫാൻ എന്നിവരും ഇതേദിവസം മരിച്ചു.
ഏപ്രിൽ നാലിന് സൗദി അറേബ്യയിൽ പി.ആർ. ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ. തോമസ് എന്നിവർ മരിച്ചു. ലണ്ടനിൽ എറണാകുളം രാമമംഗലം സ്വദേശിനി കുഞ്ഞമ്മ സാമുവൽ, മലപ്പുറം സ്വദേശി ഹംസ എന്നിവർ ഏപ്രിൽ രണ്ടിനു മരിച്ചു.
ഏപ്രിൽ ഒന്നിന് മുംബൈയിൽ കതിരൂർ സ്വദേശി അശോകൻ, ദുബായിയിൽ കയ്പമംഗലം സ്വദേശി പരീത് എന്നിവർ മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് മാർച്ച് 31-ന് അമേരിക്കയിൽ കൊറോണ വൈറസ് ബാധിച്ചു മരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ചത് 17 മലയാളികൾ; കൂടുതൽ അമേരിക്കയിൽ
07:34 PM Apr 06, 2020 | Deepika.com