കാസർഗോഡ് കോവിഡ് ആശുപത്രി പ്രവർത്തനസജ്ജമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് സർക്കാർ മെഡിക്കൽ കോളജാണ് കോവിഡ് ആശുപത്രിയായി മാറിയത്.
ആദ്യഘട്ടത്തിൽ 200 പേരെ ചികിത്സിക്കാൻ കഴിയുന്നരീതിയിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. 10 ഐസിയു കിടക്കകളും ഇവിടെയുണ്ട്. ഉടൻതന്നെ 100 കിടക്കകൾ കൂടി സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പത്തുകോടിരൂപ ചെലവിൽ യുദ്ധകാലടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് മെഡിക്കൽ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. തിരുവനന്തപുരത്തുനിന്ന് എത്തുന്ന 26 അംഗ പ്രത്യക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും ആശുപത്രിയുടെ പ്രവർത്തനം.
നിലവിൽ വെന്റിലേറ്റർ സംവിധാനമുളള ഒരു ആംബുലൻസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ കാസർഗോഡ് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിയുന്ന രോഗികളിൽ ചിലരെ പുതിയ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.
കാസർഗോഡ് കോവിഡ് ആശുപത്രി സജ്ജം; നിർമാണം യുദ്ധകാലടിസ്ഥാനത്തിൽ
07:31 PM Apr 06, 2020 | Deepika.com