ഡൽഹി നിസാമുദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 25,000 ആളുകൾ ക്വാറന്റൈനിൽ. തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തകരെയും അവരുമായി സന്പർക്കത്തിൽ വന്നവരെയുമുൾപ്പെടെ ഉള്ളവരെയാണു ക്വാറന്റൈൻ ചെയ്തത്.
ഇവർ സന്ദർശിച്ച ഹരിയാനയിലെ ഹരിയാനയിലെ അഞ്ച് ഗ്രാമങ്ങൾ അടച്ചിട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി പുനിയ സലില ശ്രീവാസ്തവ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധന രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 693 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരിൽ 76 ശതമാനം പേരും പുരുഷൻമാരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 25,000 പേർ ക്വാറന്റൈനിൽ
07:12 PM Apr 06, 2020 | Deepika.com