കാസർഗോട്ട് കോവിഡ് ആശുപത്രി: വിദഗ്ധ സംഘം യാത്രതിരിച്ചു

01:54 PM Apr 06, 2020 | Deepika.com
കാസർഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാർഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ സംഘത്തെ യാത്രയയച്ചു.

കാർസർഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ഇത്രയും ദൂരം യാത്ര ചെയ്ത് സ്വയം സേവനം ചെയ്യാൻ സന്നദ്ധരായ ജീവനക്കാരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു. നാലു ദിവസം കൊണ്ട് കാസർഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിർദേശമുണ്ടായിരുന്നു. അത് യാഥാർഥ്യമാക്കാനാണ് സംഘം പോകുന്നത്.

ഇവിടെനിന്നു പോകുന്ന സംഘം കോവിഡ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ജീവനക്കാർക്ക് പരിശീലനം നൽകുകയും രോഗികളെ ചികിത്സിക്കുകയും ചെയ്യും. മെഡിക്കൽ കോളജ് ഡോക്ടർമാരുടേയും നഴ്സുമാരുടേയും അനുഭവങ്ങളും പരിചയസമ്പത്തും കാസർഗോഡിന് കരുത്താകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് കാസർഗോട്ടാണ്. അവർക്ക് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് കാസർഗോഡ് മെഡിക്കൽ കോളജിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്.

ഇരുന്നൂറോളം കിടക്കകളുള്ള ഐസൊലേഷൻ വാർഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കുന്നത്. ഒന്നാം ഘട്ടത്തിൽ ഏഴു കോടി രൂപയാണ് ആശുപത്രിക്ക് അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ രണ്ട് ഡോക്ടർമാർ, രണ്ട് നഴ്സുമാർ, ഒരു നഴ്സിംഗ് അസിസ്റ്റന്‍റ് എന്നിവരുൾപ്പെടുന്ന അഞ്ച് ടീമുകളാണ് പ്രവർത്തിക്കുക. കോവിഡ് ഒപി, കോവിഡ് ഐപി, കോവിഡ് ഐസിയു എന്നിവയെല്ലാം സജ്ജമാക്കും.



അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാർ, ഡോ. രാജു രാജൻ, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോൾ കുന്നിൽ, ഡോ. ഷമീം, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോ. സജീഷ്, പൾമണറി മെഡിസിൻ വിഭാഗത്തിലെ ഡോ. പ്രവീൺ, ഡോ. ആർ. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്സിലെ ഡോ. മൃദുൽ ഗണേഷ്, സ്റ്റാഫ് നഴ്സുമാരായ ജോസഫ് ജെന്നിംഗ്സ്, എസ്.കെ. അരവിന്ദ്, പ്രവീൺ കുമാർ, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്. റാഷിൻ, എം.എസ്. നവീൻ, റിതുഗാമി, ജെഫിൻ പി. തങ്കച്ചൻ, ഡി. ശരവണൻ, നഴ്സിംഗ് അസിസ്റ്റന്‍റുമാരായ ആർ.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണൻ, എസ്. അതുൽ മനാഫ്, സി. ജയകുമാർ, എം.എസ്. സന്തോഷ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇവർക്കുള്ള ഗതാഗതം സുഗമമാക്കുന്നതും ഭക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നതും പോലീസാണ്.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ്, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, ആർഎംഒ ഡോ. മോഹൻ റോയ് എന്നിവർ സന്നിഹിതരായിരുന്നു.