അമേരിക്കയിലെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ന്യൂയോർക്കിൽ മരണം 3500 കടന്നു. ഇന്നലെ മാത്രം ന്യൂയോർക്കിൽ രോഗം ബാധിച്ച് 630 പേർ മരിച്ചു. ഇതോടെ കൊറോണ മൂലമുള്ള ആകെ മരണം 3,565 ആയി.
സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം ഇറ്റലിയെ മറികടക്കുകയും ചെയ്തു. 114,775 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 11,299 പേർക്ക് രോഗം സ്ഥിരീകരിച്ചു. നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗം അതിന്റെ മൂര്‍ധന്യത്തിലെത്തുമെന്ന് ഗവർണർ ആൻഡ്രൂ ക്യൂമോ പറഞ്ഞു.
കൂടുതൽ വെന്റിലേറ്ററുകൾക്കായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അയച്ചുനൽകിയ 1,000 വെന്റിലേറ്ററുകൾക്ക് ചൈനയ്ക്ക് ക്യൂമോ നന്ദി അറിയിച്ചു. ഒറിഗൺ 140 വെന്റിലേറ്ററുകൾ കൂടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്കിന് ആവശ്യമായ സഹായങ്ങൾ എത്തിച്ച് നൽകുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. വൈറസ് ബാധ ഏറ്റവും കൂടുതൽ ഉണ്ടായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ഫെഡറൽ സഹായങ്ങൾ ഉണ്ടാവും. നിർഭാഗ്യവശാൽ ഈ സംസ്ഥാനങ്ങളിൽ കൂടുതൽ മരമങ്ങൾ ഉണ്ടാവുമെന്ന് ട്രംപ് പറഞ്ഞു.
യുഎസിൽ ശനിയാഴ്ച 34,196 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 311357 ആയി. ശനിയാഴ്ച 1,331 പേർ രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 8,452 ആയി.
കൊറോണ ബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ന്യൂയോർക്ക്; മരണം 3500 കടന്നു
05:56 PM Apr 05, 2020 | Deepika.com